തിരുവനന്തപുരം: കോവളം കൊട്ടാരം ആര്.പി ഗ്രൂപ്പിന് കുറഞ്ഞ വിലയ്ക്ക് പാട്ടത്തിന് നല്‍കേണ്ടിവരുമെന്ന് സര്‍ക്കാര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷി യോഗത്തിന് വേണ്ടി സര്‍ക്കാര്‍ തയാറാക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രവി പിള്ളയുടെ ആര്.പി ഗ്രൂപ്പ് മുന്നോട്ടുവച്ച നിര്‍ദേശത്തോട് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. കൊട്ടാരവും ചുറ്റുമുള്ള ഭൂമിയും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് സമ്മതിച്ചാല്‍ അനുബന്ധ ഭൂമി ഹോട്ടല്‍ ഉടമയ്ക്ക് പാട്ടത്തിന് നല്‍കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
വരുന്ന 12ന് കോവളം കൊട്ടാരം വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. അതിനിടെ കൊട്ടാരവും അനുബന്ധ ഭൂമിയും സര്‍ക്കാര്‍ തന്നെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്കി.
കൊട്ടാരവും അനുബന്ധ ഭൂമിയും സര്‍ക്കാരിന്റെ കൈകളില്‍ തന്നെ വേണമെന്നാണ് സിപിഎം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. നിലപാടില്‍ മാറ്റം വരുത്തിയാല്‍ പ്രത്യക്ഷ സമരം നടത്തുമെന്നും സി.പി.എം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: