ശ്രീനഗര്‍: ജമ്മുകശ്മീരിലെ കാത്വയില്‍ എട്ടുവയസുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിക്കൊന്ന കേസില്‍ വിചാരണക്ക് അതിവേഗ കോടതി സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.അങ്ങനെയെങ്കില്‍ 90 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും കത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. കേസില്‍ പ്രതികളായ പോലീസുദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പരിച്ചുവിടാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: