ശ്രീനഗര്‍: എട്ടുവയസുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിക്കൊന്ന കേസില്‍ നീതി ഉറപ്പാക്കുമെന്ന് ജമ്മുകശ്മീരിന്റെ ചുമതലയുള്ള ബിജെപി നേതാവ് രാം മാധവ്. പ്രതികള്‍ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും. കാത്വ കൂട്ടമാനഭംഗക്കേസ് രാജ്യത്തെ ഞെട്ടിച്ചു.
ജനുവരിയില്‍ തന്നെ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. കുറ്റപത്രം പൂര്‍ത്തിയായി. കേസുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. രണ്ടു ബിജെപി മന്ത്രിമാര്‍ പ്രതികളെ അനുകൂലിച്ചെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. കാത്വയില്‍ വലിയ ജനക്കൂട്ടമായിരുന്നു. അവരെ സമാധാനിപ്പിക്കാനാണ് മന്ത്രിമാര്‍ പോയത്. തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. അവര്‍ ജാഗ്രത പാലിക്കേണ്ടതായിരുന്നു. അന്വേഷണത്തെ തടയുകയായിരുന്നില്ല അവരുടെ ലക്ഷ്യം.
അവര്‍ പ്രതികള്‍ക്ക് അനുകൂലമാണെന്ന ആരോപണം ശരിയല്ല. അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തു. രാജിവയ്ക്കാമെന്ന് മന്ത്രിമാര്‍ തന്നെയാണ് തീരുമാനിച്ചത്. ഇത്രയും ലോലമായ വിഷയത്തില്‍ രാഷ്ട്രീയവും മതവും കലര്‍ത്തരുത്. അദ്ദേഹം അഭ്യര്‍ഥിച്ചു. പിഡിപി ബിജെപി സഖ്യത്തില്‍ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ പരിഷ്കൃ സമൂഹത്തില്‍ ഉണ്ടാവാന്‍ പാടില്ല. പ്രതികളെ നിയമത്തിനു മുന്പില് കൊണ്ടുവരും. രാജ്യമെന്ന നിലയ്ക്കും സമൂഹമെന്ന നിലയ്ക്കും നാം നാണിച്ചുതലതാഴ്ത്തി. അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: