1000 രൂപക്ക് നെയ് വിളക്ക് ശീട്ടാക്കിയാല്‍ ക്യൂ നില്‍ക്കാതെ നേരിട്ട് ഗുരുവായൂരപ്പനെ ് തൊഴുത് മടങ്ങി പോരാം. എന്തൊരു പുരോഗതി. ഗുരുവായൂരപ്പന് ആപല്‍ബാന്ധവനാണ്, അനാഥസംരക്ഷനാണ്, ഭക്തപ്രിയനാണ്, മറ്റെന്തൊക്കയോ ആണ്. എന്നാല്‍ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഭഗവാന് ധനവാന്റെ പക്ഷം േേചര്ന്നതായി പ്രസ്താവമില്ല.
വിശന്ന് വലഞ്ഞപ്പോള്‍ കുട്ടികള്‍ ഭണ്ഡാരത്തില് കൈയിട്ടതും അവരെ ക്ഷേത്രം ഭരണാധികാരികള്‍ ശിക്ഷിച്ചപ്പോള്‍ കുട്ടികല് നടക്ക് വെച്ച ഒരു പഴം സ്വീകരിച്ചു എന്നതിന്റെ പേരില്‍ കുട്ടികളുടെ കൂടെ അമ്പലം ചുറ്റി ഗുരുവായൂരപ്പനും ഓടി എന്നത് കല്പിതകഥയാവാമെങ്കിലും തരുന്ന സന്ദേശം വലുതാണ്. അതേപോലെത്തന്നെ വെള്ളയും കരിമ്പടവും വിരിച്ച് അതിന്റെ മുകളില്‍ നടക്കിരുത്തിയ ആനയുടെ കാലിന്റെ ചുവട്ടില്‍ പെട്ട് നിഷ്കളങ്കയായ ഒരു കുഞ്ഞ് വാരിയിട്ട മഞ്ചാടിക്കുരു ചതഞ്ഞരഞ്ഞതിനാല്‍ സാമൂതിരിക്ക് കഠിനമായ വാതവേദന വന്നതും മറക്കേണ്ടതല്ല. മേല്്പ്പുത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം എന്ന് പച്ചയായി പറഞ്ഞ ഭഗവാന് അമരപ്രഭുവും മരപ്രഭുവും താന്‍ തന്നെയാണെന്ന് നിസ്സംശയം പ്രസ്താവിച്ചിട്ടുണ്ട്.
പൂന്താനത്തെ കൊള്ളക്കാരില്‍നിന്നു രക്ഷിക്കാനായി മങ്ങാട്ടച്ചന്റെ വേഷംകെട്ടിയ ഭഗവാന് പൂന്താനം പാരിതോഷികമായി നല്കിയ മോതിരം മേല്ശാന്തിയിലൂടെ തിരിച്ചുകൊടുത്തുകൊണ്ട് തനിക്ക് പ്രതിഫലത്തില്‍ താല്പര്യമില്ലെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. ആ ഭഗവാന്. 1000 രൂപയുടെ ടിക്കറ്റെടുത്ത് തന്നെ കാണാന്‍ വരുന്നവര്‍ക്ക് ദര്‍ശനം നല്‍കാനായി ശ്രീകോവിലിനകത്ത് കെട്ടിച്ചിറ്റി നില്കുമെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു. ഒരുപക്ഷെ 1000 രൂപയുടെ ടിക്കറ്റെടുത്തവന്റെ വരവ് പ്രതീക്ഷിച്ച് കാത്തിരിക്കാതെ ഭഗവാന് ക്യൂവില്‍ നിന്ന് വിയര്‍ക്കുന്ന ദരിദ്രനാരായണന്മാരുടെ സവിധത്തിലെക്ക് ഓടിയണയുകയില്ലെന്ന് ആരറിഞ്ഞു.
ക്യാപ്ടന്
കെ.വേലായുധന്,
കണ്ണഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: