തിരുവനന്തപുരം: എസ്സി,എസ്ടി സംരക്ഷണനിയമം സുപ്രീം കോടതി ലഘൂകരിച്ചുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് ഡോ. സുബ്രഹ്മണ്യന്‍സ്വാമി എംപി. അടിസ്ഥാനരഹിതമാണ്. ബിജെപിയെ കരിതേക്കാനുള്ള രാഷ്ട്രീയ ലക്ഷ്യംമാത്രമാണിതിന് പിന്നിലുളളതെന്ന് മാധ്യമങ്ങളോടു പറഞ്ഞു.
ജമ്മുകാശ്മീരിലെ കാത്വയിലുണ്ടായ സംഭവം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെങ്കിലും പൊലീസ് അന്വേഷണം നടത്തിയ രീതി നിഷ്പക്ഷവും സ്വതന്ത്രവുമാണെന്ന് കരുതാനാവില്ലെന്ന് സുബ്രഹ്മണ്യസ്വാമി പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ പരാതികളൊഴിവാക്കി അന്വേഷണം നടത്തണം. പീഡനകേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷയോ, വധശിക്ഷയോ നല്കുന്ന നിയമം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂര്‍ എം.പിയുടെ പത്നി സുനന്ദപുഷ്ക്കറിന്റെ മരണത്തിലെ ദുരൂഹത നീക്കണം. ഡല്‍ഹിയില്‍ ചാണക്യപുരിയില്‍ നടന്ന മരണം ഹിന്ദി നടി ശ്രീദേവിയുടേത് പോലെ ദുരൂഹത നിറഞ്ഞതാണ്. ആത്മഹത്യയെന്ന് പൊലീസ് വിധിയെഴുതിയ കേസില്‍ ഇനിയും ദുരൂഹത മാറിയിട്ടില്ല.
ഇതുസംബന്ധിച്ച് നല്കിയ കേസ് മെയ് 7 ന് പരിഗണിക്കും. ശ്രീദേവിയുടെ ദുരന്തമുണ്ടായത് വിദേശത്താണ്. എന്നാല്‍ ഇന്ത്യയിലുണ്ടായ സംഭവത്തിന്റെ ദുരൂഹത ഇനിയും നീക്കാന്കഴിഞ്ഞില്ല എന്നത് നാണക്കേടാണെന്നും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: