തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയ്ക്കെതിരേ സംസ്ഥാന വ്യാപകമായി എസ് എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കൊല്ലം, കണ്ണൂര്‍ എന്നിവിടങ്ങളിലാണു പ്രകടനം അക്രമാസക്തമായത്. പോലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
ആലപ്പുഴയില്‍ ഡി.സി.സി ഓഫീസിലേക്കാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ പോലീസ് ലാത്തി വീശി. ഇതില്‍ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. കണ്ണൂരില്‍ കളക്ടറേറ്റിലേക്കാണ് മാര്‍ച്ച് നടത്തിയത്. ഇവിടെ യൂത്ത് കോണ്‍ഗ്രസുകാരും എസ്.എഫ്.ഐക്കാരും ഏറ്റുമുട്ടി.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡുകള്‍ സമരക്കാര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് യുത്ത് കോണ്‍ഗ്രസുകാര്‍ എസ്.എഫ്.ഐക്കാര്‍ക്കെതിരെ തിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: