കൊച്ചി: സെന്റ് തോമസ് ഇന്ത്യയില്‍ വന്നതിന് തെളിവില്ലെന്ന ഫാ. പോള്‍ തേലക്കാടിന്റെ പ്രസ്താവനയെ തള്ളി സീറോ മലബാര്‍ സഭ. ഫാ. പോള്‍ തേലക്കാടിന്റെ പ്രതികരണം ഔദ്യോഗികമല്ലെന്ന് വ്യക്തമാക്കി സീറോ മലബാര്‍ സഭ രംഗത്തെത്തി. ഫാദര്‍ തേലക്കാടിന്റെ വാദങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു.
സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാട് തോമാശ്ലീഹ ഇന്ത്യയില്‍ വന്നുവെന്നത് തന്നെയാണ്. അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണത്തില്‍ നിന്നാണ് സീറോ മലബാര്‍ സഭയുടെ ഉത്ഭവം. ലോകപ്രശ്സതരായ പല ചരിത്രകാരന്മാരും തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെ വസ്തുതയായി സ്വീകരിച്ചിട്ടുള്ളതും പല ചരിത്ര രേഖകളും അതിന് ഉപോബല്പലകമായുള്ളതുമാണ്. എന്നാല്‍ ചെറിയൊരു ഗണം ചരിത്രകാരന്മാര്ക്ക് ഇക്കാര്യത്തില്‍ വിയോജിപ്പ് ഉണ്ടാകാം എന്ന വസ്തുതയും അംഗീകരിക്കുന്നു എന്നുമാണ് പ്രസ്താവന പറയുന്നത്.
തോമാശ്ലീഹാ ബ്രാഹ്മണരെ മാമ്മോദീസ മുക്കിയെന്ന മിത്ത് തകര്‍ക്കപ്പെടണമെന്ന വാദവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ് രംഗത്തെത്തിയിരിന്നു. അതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചര്‍ച്ചയിലാണ് തോമാശ്ലീഹ ഇന്ത്യയില്‍ വന്നിട്ടില്ലെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനം ഫാ. തേലക്കാട് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: