ഹൈദരാബാദ്: ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ അടക്കമുള്ള അഞ്ച് പേരെ കോടതി കുറ്റവിമുക്തരാക്കി . ഇവര്‍ക്കെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്.
ഹൈദരാബാദ് എന്‍ ഐ എ കോടതിയുടെതാണ് വിധി. 2007 മെയ് 18 നാണ് മക്കാ മസ്ജിദില്‍ സ്ഫോടനമുണ്ടായത്. ഒമ്പത് പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ലോക്കല്‍ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് സിബിഐക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: