ഹെദരാബാദ്: കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ആന്ധ്രപ്രദേശ് ഹൈക്കോടതി റദ്ദാക്കി. വിലക്ക് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസ്ഹറുദ്ദീന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
അസ്ഹറുദ്ദീനെ വിലക്കിയ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടായിരത്തില്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ക്യാപ്റ്റന്‍ ഹാന്‍സി ക്രോണിയ ഉള്‍പ്പെട്ട ഒത്തുകളി വിവാദത്തില്പെട്ടാണ് അസ്ഹറുദ്ദീന് ആജീവനാന്ത വിലക്ക് ലഭിച്ചത്. പരമ്പരയില്‍ ഒത്തുകളിക്ക് പിടിയിലായ ക്രോണിയ അസ്ഹറുദ്ദീനാണ് തന്നെ വാതുവയ്പുകാരുമായി ബന്ധപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് കേസില്‍ അന്വേഷണം നടത്തിയ സിബിഐ അസ്ഹറുദ്ദീന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ അസ്ഹറുദ്ദീനും ക്രോണിയക്കും ആജീവനാന്ത വിലക്കാണ് ലഭിച്ചത്. കേസില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരം അജയ് ജഡേജ, ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷല്‍ ഗിബ്സ് എന്നിവര്‍ക്ക് അഞ്ച് വര്‍ഷത്തെ വിലക്ക് ലഭിച്ചിരുന്നു.
നിലവില്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നുള്ള ലോകസഭാംഗമാണ് അസ്ഹറുദ്ദീന്. കോണ്‍ഗ്രസ് ടിക്കറ്റിലാണ് അദ്ദേഹം എംപിയായി വിജയിച്ചത്. 99 ടെസ്റ്റുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച അദ്ദേഹം 6215 റണ്‍സ് നേടി. 334 ഏകദിനങ്ങളില്‍ നിന്നായി 9378 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: