വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് നടത്തുന്ന 24 മണിക്കൂര്‍ സത്യഗ്രഹസമരം കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: കേരളത്തിന് ഒന്നാം സ്ഥാനം കസ്റ്റഡി മരണത്തിലും പൗരാവകാശ ധ്വംസനത്തിലും അടക്കമുള്ള മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വരാപ്പുഴയിലെ കസ്റ്റഡി കൊലപാതകം സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് നടത്തുന്ന 24 മണിക്കൂര്‍ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മനുഷ്യകുലത്തിന് അപമാനകരമാണ്. ശ്രിജിത്തിന്റെ കൊലപാതകം സിപിഎം-പോലീസ് ഗൂഢാലോചനയുടെ ഫലമാണ്. എസ്പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. സംഭവത്തില്‍ പ്രതി സ്ഥാനത്ത് പോലീസാണ്. അതുകൊണ്ട് കേസില്‍ സിബിഐ അന്വേഷണം വേണം. ശ്രീജിത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. മുരളീധരന് അധ്യഷനായി. സംസ്ഥന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, സെക്രട്ടറി എ.കെ. നസീര്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ്, എന്‍.പി. ശങ്കരന്‍കുട്ടി, എം.എന്‍. മധു, കെ.എസ്. ഷൈജു, നെടുമ്പാശ്ശേരി രവി, കെ.പി. രാജന്, എം.കെ. സദാശിവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: