ഹൈദരാബാദ്: മെക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കം അഞ്ചു പ്രതികളെയും പ്രത്യേക എന്‍ഐഎ കോടതി വിട്ടയച്ചു. ഇവര്‍ക്കെതിരെ ഒരു തെളിവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വാമി അസീമാനന്ദ(നവ കുമാര്‍ സര്‍ക്കാര്‍) ദേവേന്ദ്ര ഗുപ്ത, ലോേകഷ് ശര്‍മ്മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍(ഭരത് ഭായ്) രാജേന്ദ്ര ചൗധരി എന്നിവരെ മെട്രോപോളിറ്റന്‍ ആന്‍ഡ് സെഷന്‍സ് കോടതി വെറുതേ വിട്ടത്.
പ്രതികള്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ ഒന്നു പോലും തെളിയിക്കാന്‍ എന്‍ഐഎക്ക് സാധിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകന് ജെപി ശര്‍മ്മ പറഞ്ഞു. 2007 മെയ്18നാണ് ഹൈദരാബാദിലെ മെക്ക മസ്ജിദില്‍ സ്ഫോടനമുണ്ടായത്. പത്തു പേര് മരിച്ചു. 58 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും പോലീസ് വെടിവയ്പ്പിലും അഞ്ചു പേര് മരിച്ചു.
സംസ്ഥാന പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് വിട്ടിരുന്നു. സിബിഐയാണ് കുറ്റപത്രം നല്‍കിയത്. പിന്നീട് 2011ല്‍ സിബിഐയില്‍ നിന്ന് എന്‍ഐഎ കേസ് എറ്റെടുത്തു. കേസില്‍ പത്തു പ്രതികളാണ് ഉണ്ടായിരുന്നത്. സന്ദീപ് വി ഡാംഗ്, രാമചന്ദ്ര കല്സങ്കാര എന്നിവടരക്കം നാലു പേര് ഒൡവിലാണ്. ഒരു പ്രതി സുനില്‍ ജോഷി വിചാരണക്കിടെ മരിച്ചു. 226 സാക്ഷികളെ വിസ്തരിച്ച എന്‍ഐഎ 411 രേഖകള്‍ പരിശോധിച്ചു.
അസീമാനന്ദയും ഭരത് രതേശ്വറും ജാമ്യത്തില്‍ പുറത്തുണ്ട്. മറ്റു മൂന്നുപേര്‍ ജയിലിലാണ്. ഇവരില്‍ ദേവേന്ദ്ര ഗുപ്ത അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ ജീവപര്യന്തം അനുഭവിക്കുകയാണ്. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം അടുത്ത നടപടി പരിശോധിക്കുമെന്ന് എന്‍ഐഎ അധികൃതര്‍ പറഞ്ഞു. വിധി പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ജഡ്ജി രവീന്ദര്‍ റെഡ്ഡി രാജിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: