കശ്മീർ: തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ നിന്ന് ഈ മാസം 14ന് കാണാതായ കരസേനാ ജവാന് ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്ന്നിട്ടുണ്ടാകാമെന്ന് പൊലീസ്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് പേരും ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ഷോപ്പിയാന്‍ സ്വദേശിയായ മിര്‍ ഇദ്രീസ് സുല്‍ത്താനെയാണ് കാണാതായത്. ബിഹാറിലെ കത്തിഹാറില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് ഇയാളെ മാറ്റിയിരുന്നു.
12 ജമ്മു ആന്‍ഡ് കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയിലെ സിപ്പോയിയാണ് ഇദ്രീസ്. ഈ മാസം 12ന് ഇദ്രീസ് തന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് ശനിയാഴ്ച രാത്രി മുതല്‍ ഇയാളെ കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാളുടെ പിതാവ് പൊലീസില്‍ പരാതി നല്കി.
മറ്റ് രണ്ട് യുവാക്കള്‍ക്കൊപ്പം ഇദ്രീസും ഭീകരസംഘടനയില്‍ ചേര്‍ന്നിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. കാണാനില്ലെന്ന പിതാവിന്റെ പരാതി സ്വീകരിച്ച പൊലീസ് ഇക്കാര്യം സൈന്യത്തെയും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: