കൊച്ചി: സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതായി പോലീസ് റിപ്പോർട്ട്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മൂന്ന് വര്‍ഷത്തിനിടയില്‍ 2000 കേസുകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2015ല്‍ 1583 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിടത്ത് 2016ല്‍ 2122 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2017ല്‍ ഇത് 2611ലെത്തി. ഈ വര്‍ഷം മൂന്ന് മാസത്തിനിടെ 612 കേസുകളാണ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ ഒന്നാംസ്ഥാനം തിരുവനന്തപുരവും തൊട്ടുപിന്നില്‍ കോഴിക്കോടും എറണാകുളവുമാണ്. പിന്നിലായി തൃശൂരുമുണ്ട്.. തിരുവനന്തപുരത്ത് സിറ്റി, റൂറല്‍ പരിധികളിലായി 2016ല്‍ 263 കേസുകളായിരുന്നുവെങ്കില്‍ 2017ല്‍ ഇത് 361ലെത്തി. ഈ വര്‍ഷം മൂന്ന് മാസം പിന്നിടുമ്പോൾ മാത്രം 102 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കൊല്ലം ജില്ലയില്‍ സിറ്റി റൂറല്‍ പരിധിയിലായി 2016ല്‍ 157 ഉം 2017ല്‍ 259ഉം, ഈ വര്‍ഷം ഇതുവരെയായി 61ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എറണാകുളത്ത് 2016ല്‍ 224 ആയിരുന്നത് 2017ല്‍ 257യായി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ 72 കേസുകളായി. തൃശൂരില്‍ 2016ല്‍ 191 ആയിരുന്നു. 2017ല്‍ 184 ആയി കുറഞ്ഞു. എന്നാല്‍ ഈ വര്‍ഷം മൂന്ന് മാസം പിന്നിടുമ്ബോള്‍ മാത്രം 100ലെത്തി കേസുകള്‍.
മലപ്പുറത്ത് 2016ല്‍ 244ഉം 2017ല്‍ 219ഉം, ഈ വര്‍ഷം ഇതുവരെ 82ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് 2016ല്‍ 170 കേസുകളാണുണ്ടായത്. 2017ല്‍ 274ല്‍ എത്തി. ഈ വര്‍ഷം ഇതുവരെ 75 കേസുകള്‍ പോലീസ് എടുത്തിട്ടുണ്ട്. ഏറ്റവും കുറവ് കേസ് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: