ഐക്യരാഷ്ട്രസഭ: ഐക്യരാഷ്ട്രസഭയുടെ ഉപസ്ഥാപനമായ ഇക്കോസോക്കുമായി ( എക്കേണാമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍) ബന്ധപ്പെട്ട സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്ക് വന്‍ വിജയം. സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക വികസനത്തിനുള്ള കൗണ്‍സിലാണ് ഇക്കോസോക്ക്. തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം വോട്ട് ലഭിച്ചത് ഇന്ത്യയ്ക്കാണ്. ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയിലുള്ള വിശാലമായ പിന്തുണയാണ് ഇത് കാണിക്കുന്നതെന്ന് യുഎന്നിലെ ഭാരത പ്രതിനിധി സെയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു.
കൗണ്‍സിലിന്റെ ഏഷ്യാ പസഫിക് വിഭാഗത്തിലേക്ക് നടന്ന രഹസ്യ വോട്ടെുപ്പില്‍ ബഹ്റൈന്‍, ചൈന, ഇന്ത്യ, പാക്കിസ്ഥാന് എന്നിവര്‍ ജയിച്ചു. ഇന്ത്യയ്ക്ക് 46 വോട്ടുകിട്ടി. പാക്കിസ്ഥാന് 43ഉം. ഇറാന് തോറ്റു. ചൈനയ്ക്ക് 39 വോട്ടാണ് ലഭിച്ചത്. നാലു വര്‍ഷമാണ് കാലാവധി. ജനസംഖ്യയും വികസവും കൈകാര്യം ചെയ്യുന്ന കൗണ്‍സിലിലും ഇന്ത്യ വിജയിച്ചു. ഇന്ത്യയും കുവൈറ്റുമാണ് വലിയ ഭൂരിപക്ഷത്തോടെ ജയിച്ചത്.
കുറ്റകൃത്യങ്ങള്‍ തടയാനും ക്രിമിനില്‍ വിഷങ്ങളില്‍ നീതി ഉറപ്പാക്കാനുമുള്ള കമ്മീഷനിലേക്കും ഇന്ത്യ ജയിച്ചു. ഇന്ത്യ, അള്‍ജീരിയ, ബുര്‍ക്കിനാഫാസോ, നൈജീരിയ, സ്വാസീലാന്‍ഡ്, ഇറാഖ്, ഇറാന്, കുവൈറ്റ്, തായ്ലന്ഡ്, ബെലാറസ്, ബ്രസീല്‍, ക്യൂബ, മെക്സിക്കോ, ആസ്ട്രിയ, ഫ്രാന്‍സ്, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളാണ് കമ്മീഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
യുഎന്‍ വികസന പരിപാടി( യുഎന്‍ഡിപി കൗണ്‍സില്‍, യുഎന്‍ ജനസംഖ്യാ ഫണ്ട്( യുഎന്‍എഫ്പിഎ) യുഎന്‍ ഓഫീസ് ഫോര്‍ പ്രോജക്ട് സര്‍വ്വീസ് എന്നിവയിലേക്കും ഇന്ത്യ ജയിച്ചു. മൂന്നും നാലും അഞ്ചും വര്‍ഷം കാലാവധിയുള്ളവയാണ് ഈ കൗണ്‍സിലുകള്‍. ലോകമെമ്പാടുമുള്ള യുഎന്‍ സംഘടനകളാണിവ. പല പല മേഖലകളിലാണ് ഇവയുടെ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: