മുംബൈ : എയര്‍ഇന്ത്യയുടെ ഓഹരി വില്പന നടത്തുമ്പോള്‍ അത് ഇന്ത്യാക്കാരില്‍ നിലനിര്‍ത്തണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ഭാഗവത്. എയര്‍ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലല്ല നടന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ‘ഇന്ത്യന്‍ സാമ്പത്തികരംഗവും സാമ്പത്തികനയങ്ങളും: ദീര്‍ഘകാല വീക്ഷണപദ്ധതികള്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എയര്‍ഇന്ത്യ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നവര്‍ക്ക് കൈമാറണം. പക്ഷേ നിയന്ത്രിക്കുന്നവര്‍ ഇന്ത്യക്കാര്‍ തന്നെയാവണം. ലോകത്ത് ഒരു രാജ്യവും 49 ശതമാനത്തിലധികം വിദേശനിക്ഷേപം ദേശീയഗതാഗതമേഖലയുമായി ബന്ധപ്പെട്ട് അനുവദിക്കാറില്ല. ജര്‍മ്മനിയില്‍ ഇത് 29 ശതമാനമായാണ് പരിമിതപ്പെടുത്തിയിട്ടുള്ളത്. എയര്‍ഇന്ത്യ ഏറ്റെടുക്കുന്നവര്‍ കാണേണ്ടത് 55,000 കോടിയുടെ കടം മാത്രമാവരുത്. എയര്‍ ഇന്ത്യയുടെ ആസ്തികളും 30 അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളില്‍ സര്‍വ്വീസ് നടത്താനുള്ള അവകാശവും പരിശീലനം നേടിയ മാനവവിഭവശേഷിയുമെല്ലാം സാധ്യതകളാണ്. അദ്ദേഹം പറഞ്ഞു.
സമ്പൂര്‍ണ പണരഹിതസമൂഹം എന്നത് യാഥാര്‍ഥ്യമാകില്ലെന്നും മോഹന്‍ഭാഗവത് പറഞ്ഞു. നമ്മുടെ ഇടപാടുകളില്‍ ചെറിയ തോതില്‍ പണം കൈമാറ്റം നടക്കുക തന്നെചെയ്യും. ഇന്ത്യ പണരഹിത ഇടപാടുകള്‍ കുറച്ചു കൊണ്ടുവരുന്നതില്‍ മാതൃകയാവുകയും സമൂഹം കേന്ദ്രസര്‍ക്കാര്‍ അതിനായി നടപ്പാക്കുന്ന സംരഭങ്ങള്‍ പ്രയോജനപ്പെടുത്തുകയും വേണമെന്നും ഭാഗവത് കൂട്ടിച്ചേര്ത്തൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: