കണ്ണൂര്‍: വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന ഒരു എഫ്ബി പോസ്റ്റിനൊപ്പം കണ്ണൂരിലെ ഒരു പ്രമുഖ വ്യാപാരിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് ചേര്‍ത്ത് എഫ് ബിയില്‍ പോസ്റ്റ് ചെയ്ത് ചില സാമൂഹ്യദ്രോഹികള്‍ വ്യാജപ്രചരണം നടത്തുന്നതായി പരാതി. ജമ്മുകശ്മീരിലെ കത്വവയില്‍ നന്ന സംഭവവുമായി ബന്ധപ്പെടുത്തി ആനന്ദ് മന്മഥന് എന്നയാള്‍ പോസ്റ്റ് ചെയ്യുകയും പിന്നീട് കെ.വി.ആനന്ദ് കൃഷ്ണന് എന്നയാള്‍ക്ക് ടാഗ് ചെയ്യുകയും ചെയ്ത വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന എഫ് ബി പോസ്റ്റിനൊപ്പമാണ് വ്യാപാരിയായ മനോജിന്റെ വാട്സ്ആ്പ് പ്രൊഫൈല്‍ ഫോട്ടോ എഡിറ്റ് ചെയ്ത് ചേര്‍ത്തുവെച്ചത്. ഫേസ്ബുക്ക് അക്കൗണ്ടുപോലുമില്ലാത്ത അദ്ദേഹത്തിന് കഴിഞ്ഞ ദിവസം മുതല്‍ പല ഭാഗത്ത് നിന്നും ഭീക്ഷണി ഫോണുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് ജില്ലാ വീല്‍ അലൈന്മെന്റ് ഓണേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്ഥാപനത്തിന്റെ പേര് പറഞ്ഞുകൊണ്ട് ചിലര്‍ ഭീഷണി സ്വരത്തില്‍ സന്ദേശങ്ങള്‍ അയക്കുകയും ഇയാളുടെ സ്ഥാപനവുമായി വ്യാപാര ബന്ധങ്ങള്‍ പാടില്ല എന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഈ കാരണത്താല്‍ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്. 16ന് മനോജ് കൊടുത്ത പരാതിയില്‍ കേസ് രജിസറ്റര്‍ ചെയ്യുകയും പോസ്റ്റ് വ്യാജമാണെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ് പ്രചരിപ്പിച്ച വ്യക്തിയെയും തുടര്‍ന്ന് പ്രചരിപ്പിക്കുന്ന വ്യക്തികളുടെയും പേരില്‍ നിയമനടപടി സ്വീകരിച്ചുവരകിയാണെന്നും പൊലീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ സംഘടനയുടെ പേരിലും മുഖ്യമന്ത്രിക്കും മനുഷ്യാവകാശകമ്മീഷനുംഡിജിപി, എസ്പി, ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ഭാരവാഹികളായ സി.പി നൗഷാദ്, കെ. നീലേഷ്, എസ്.ശിഹാബ്, പ്രിന്‍സ്, പി.രാഘവന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: