കണ്ണൂര്‍: ചെക്കിക്കുളം പള്ളിയത്ത് പട്ടികജാതി കോളനിയിലെ കൊയിലേരിയന്‍ സുജിത്തിന്റെ കാലപാതകത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു.
ഫെബ്രുവരി 4 ന് ജോലിക്കായി മൂന്നുപെരിയയിലേക്ക് പോയ സുജിത്ത് ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റായിരുന്ന സുജിത്ത് സംസ്ഥാന സഹകരണ വാരാഘോഷത്തിനായി പിണറായി കോ-ഓപ്പറേറ്റീവ് ബാങ്ക്, മാവിലായി സര്‍വ്വീസ് സഹകരണ ബാങ്ക് തുടങ്ങിയവയുടെ ആശംസാ ബോര്‍ഡുകള്‍ എഴുതുന്ന ജോലിക്കിടയിലാണ് ദാരുണമായി കൊല്ലപ്പെടുന്നത്. 5 ന് രാവിലെ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് സുജിത്തിനെ ഹൃദയാഘാതം മൂലം തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബന്ധുക്കള്‍ അറിയുന്നത്. പിന്നീട് മൃതദേഹം പരിയാരത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് മരണം കൊലപാതകമാണെന്ന് ബോധ്യമായത്.
കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതി. ആക്ഷന്‍ കമ്മറ്റിയോഗത്തില്‍ തെക്കന്‍ സുനില്‍ കുമാര്‍, എന്‍.അനില്‍ കുമാര്‍, കെ.കെ.ശ്രീജിത്ത്, സിബി കുറ്റിച്ചന്, വി.പത്മനാഭന്, പി.വി.സതീശന്, കെ.എം.ശിവദാസന്‍, ദാമോദരന്‍ കൊയിലേരിയന്‍, മുണ്ടേരി ദാമോദരന്‍, കെ.കെ.അബ്ദുറഹിമാന്, എന്‍.കെ.സുബൈര്‍, സുരേഷ് മരക്കാര്‍കണ്ടി, കെ.മധു, കുഞ്ഞമ്പു കല്യാശ്ശേരി, വിശ്വന് കാനിച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ കെ.ടി.സരോജിനി അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി കെ.വേലായുധന്-ചെയര്മാന്, സി.രവീന്ദ്രന് പള്ളിയത്ത്-വൈസ് ചെയര്മാന്, ശ്രീജേഷ് കൊയിലേരിയന്‍-കണ്‍വീനര്‍, രാജേഷ് ആരംഭന്‍-ജോയന്റ് കണ്‍വീനര്‍, കെ.ഷനിത്ത്-ട്രഷറര്‍ എന്നിവരടങ്ങുന്ന 501 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: