തലശ്ശേരി: കാശ്മീര്‍ സംഭവത്തില്‍ പ്രതിഷേധിക്കാനെന്ന വ്യാജേന ഒരു സംഘം യുവാക്കള്‍ വാട്സ്ആപ് കൂട്ടായ്മ എന്ന പേരില്‍ അടിച്ചേല്പിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് തലശ്ശേരിയിലും എടക്കാട്ടുമായി ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തായി പോലീസ് അറിയിച്ചു. ഇതില്‍ 1025 പേര് കുറ്റാരോപിതരായുണ്ട്. ഇവരില്‍ 25 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചതിനും കടകള്‍ നിര്‍ബ്ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് അറസ്റ്റ്. എടക്കാട് കാടാച്ചിറയില്‍ റോഡ് തടസ്സപ്പെടുത്തിയതിന് മൂന്ന് പേരെയും എടക്കാട് ബസാറില്‍ കടകള്‍ അടപ്പിച്ചതിന് 9 പേരെയുമാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരിയില്‍ സംഘര്‍ഷ മൊഴിവാക്കാനെത്തിയ പോലീസിനെ തടഞ്ഞ് ഔദേ്യാഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കായ്യത്ത് റോഡിലെ ഉമ്മറിന്റെ മകന് ഹനീഫയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. ഇന്നലെ വൈകിട്ട് നഗരത്തിലും മട്ടാമ്പ്രത്തുമായി പോലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതിനാണ് ആയിരത്തോളം ആളുകള്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തത്. കറുത്ത വസ്ത്രങ്ങളിട്ട് വായ മൂടിക്കെട്ടി നടത്തിയ പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് പ്ലക്കാര്‍ഡുകളുമേന്തിയാണ് മൗനജാഥ നടത്തിയത്. ഇതിന് ശേഷം ഒരു സംഘം മുസ്ലീം മത തീവ്രവാദികള്‍ പ്രകോപനപരമായ മദ്രാവാക്യമുഴക്കിക്കൊണ്ട് പ്രകടനവും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: