ന്യൂദല്‍ഹി: ചില സംസ്ഥാനങ്ങളിലെ എടിഎമ്മുകളില്‍ പണമില്ലെന്ന പരാതി വേഗം പരിഹരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
ചില സ്ഥലങ്ങളില്‍ കറന്‍സിയുടെ അസന്തുലിതാവസ്ഥയുണ്ടായിട്ടുണ്ട്. പ്രശ്നം ആര്‍ബിഐയും കേന്ദ്രവും വിലയിരുത്തിവരികയാണ്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. കേന്ദ്രത്തിന്റെ കൈവശം 125,000 കോടി രൂപയുടെ കറന്‍സിയാണ് ഉള്ളത്. ചില സംസ്ഥാനങ്ങളില്‍ കുറച്ച് കറന്‍സിയും ചിലയിടങ്ങളില്‍ കൂടുതല്‍ കറന്‍സിയും ഉണ്ട് എന്നതാണ് അവസ്ഥ. കറന്‍സി പരസ്പരം കൈമാറി ഉടന്‍ അത് പരിഹരിക്കും. ഇതിന് ഒരു സമിതി രൂപീകരിച്ചിട്ടുമുണ്ട്.കേന്ദ്രധനസഹമന്ത്രി ശിവ പ്രതാപ് ശുക്ല പറഞ്ഞു.
ദല്‍ഹി, രാജസ്ഥാന്, യുപി, മധ്യപ്രദേശ്, ബീഹാര്‍ മഹാരാഷ്ട്ര, തെലങ്കാന, കര്‍ണ്ണാടക, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് എടിഎമ്മില്‍ പണമില്ലാത്ത അവസ്ഥയുണ്ടായത്. ചില എടിഎമ്മുകളില്‍ പണമില്ല. ചിലയിടങ്ങളില്‍ 500 മുതലുള്ള തുകകളുടെ കറന്‍സിയേ ഉള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: