ആലപ്പുഴ: കൊല്ലപ്പെട്ട കശ്മീരി പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തില്‍ നടന്ന പ്രകടനത്തില്‍ ഉത്തരേന്ത്യന്‍ സ്വദേശികള്‍ പങ്കെടുത്തതില്‍ ദുരൂഹതയേറെ.
അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്തെമ്പാടും ഇസ്ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടിയ സാഹചര്യത്തില്‍ ഇതരസംസ്ഥാനക്കാരുടെ സാന്നിധ്യം സംശയാസ്പദമാണ്. എന്നാല്‍ ഇതു സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടും പോലീസ് മൗനം പാലിക്കുകയാണ്. ആലപ്പുഴയില്‍ നടന്ന പ്രകടനത്തില്‍ ഉത്തരേന്ത്യന്‍ സ്വദേശികളെന്ന് സംശയിക്കുന്ന ആറു പേരുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടും തങ്ങള്‍ക്ക് ഇതെക്കുറിച്ച് അറിവില്ലെന്നാണ് പോലീസ് നിലപാട്.
പ്രകടനങ്ങളുടെ ചിത്രങ്ങള്‍ പോലീസും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമായിരുന്നു പ്രകടനത്തില്‍ ഉയര്‍ന്നത്. ഹിന്ദുക്കളെയും ഹൈന്ദവ സംഘടനകളെയും നീചമായ ഭാഷയില്‍ അധിക്ഷേപിച്ച് ബോധപൂര്‍വം കലാപം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.
ഭീകരവാദികളുടെ സുരക്ഷിത താവളമാണ് കേരളമെന്ന് നേരത്തെ തന്നെ പല സംഭവങ്ങളും വ്യക്തമാക്കിയിരുന്നു. രാജ്യത്തെ നടുക്കിയ ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തവര്‍ കേരളത്തില്‍ തങ്ങിയിരുന്നെന്നും പരിശീലനം നേടിയെന്നും പിന്നീട് വ്യക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: