ന്യൂദല്‍ഹി: റെയില്‍വേ മന്ത്രിയായിരിക്കെ, ഐ.ആര്.സി.ടി.സിയ്ക്കു കീഴിലുള്ള രണ്ട്് ഹോട്ടലുകളുടെ അറ്റകുറ്റ പണികള്‍ക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന്റെ പേരില്‍ ആര്.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവ്, പത്നി രാബ്രി ദേവി, മകന് തേജസ്വി തുടങ്ങി 14 പേര്‍ക്ക് കുറ്റപത്രം നല്കി. മുന്‍ ബീഹാര്‍ മുഖ്യമന്ത്രി കൂടിയായിരുന്ന റാബ്റി ദേവിയെ ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ അടുത്തയിടെ ചോദ്യം ചെയ്തിരുന്നു.
റാഞ്ചിയിലും പുരിയിലുമുള്ള ഐ.ആര്.സി.ടി.സി ഹോട്ടലുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി സുജാത ഹോട്ടല്‍സ് എന്ന സ്വകാര്യ കമ്പനികള്‍ക്കായിരുന്നു നല്‍കിയിരുന്നത്.
ഇതിനു പ്രതിഫലമായി ബിനാമി സ്ഥാപനമായ ഡിലൈറ്റ് മാര്‍ക്കറ്റിങ്ങ് വഴി പറ്റ്നയില്‍ മൂന്നേക്കര്‍ കണ്ണായ സ്ഥലം ലാലുവിനും കൂട്ടര്‍ക്കും കൈമാറിയിരുന്നു. വിനയ് കൊച്ചാറിന്റെയും വിജയ് കൊച്ചാറിന്റെയും ഉടമസ്ഥതയിലുള്ളതാണ് സുജാത ഹോട്ടല്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: