മുംബൈ: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് സീസണിലെ ആദ്യ ജയം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 46 റണ്‍സിനാണ് മുംബൈ കീഴടക്കിയത്.
ഹിറ്റ്മാനായി രോഹിത് ശര്‍മ. വെടിക്കെട്ട് ബാറ്റിംഗില്‍ കൂട്ടുചേര്‍ന്ന് എവിന്‍ ലൂയിസ്. വിരാട് കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിലും വാങ്കഡെ സ്റ്റേഡിയത്തില്‍ നിറഞ്ഞത് മുംബൈ ഇന്ത്യന്‍സ് മാത്രം.
ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് തുടക്കം തകര്‍ച്ചയോടെ. ഉമേഷ് യാദവിന്റെ ആദ്യ പന്തില്‍ സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് പുറത്ത്. രണ്ടാം പന്തില്‍ ഇഷാന്ത് കിഷനെ പുറത്താക്കി ഉമേഷ് യാദവ് മുംബൈയെ ഞെട്ടിച്ചു.
എവിന്‍ ലൂയിസിന് കൂട്ടായി രോഹിത് ശര്‍മ വന്നതോടെ വാങ്കഡെ ഉണര്‍ന്നു. റണ്ണൗട്ടില്‍ നിന്ന് തുടക്കത്തില്‍ രക്ഷപെട്ട എവിന്‍ പിന്നെ കത്തിക്കയറി. നിലയുറപ്പിച്ചതോടെ രോഹിത് ശര്‍മയുടെ വെടിക്കെട്ട്. ഇരുവരും ചേര്‍ന്ന് 66 പന്തില്‍ 108 റണ്‍സ് എടുത്തു.
42 പന്തില്‍ 65 റണ്‍സുമായി എവിന്‍ മടങ്ങിയതോടെ പാണ്ഡ്യ സഹോദരന്മാരെടെ കൂട്ടുപിടിച്ച് രോഹിത് മുംബൈയെ കൂറ്റന്‍ സ്കോറിലെത്തിച്ചു. സെഞ്ച്വറിയ്ക്ക്6 റണ്‍സകലെ രോഹിത് പുറത്തായപ്പോഴേക്കും മുംബൈയുടെ സ്കോര്‍ബോര്‍ഡ് 200 കടന്നു. 52 പന്തില്‍ 10 ബൗണ്ടറികളും അഞ്ച് സിക്സറുകളുമടക്കം രോഹിത് ശര്‍മ അടിച്ചുകൂട്ടിയത് 94 റണ്‍സ്.
അവസാനമിറങ്ങിയ ഹര്‍ദ്ദിക് പാണ്ഡ്യ 5 പന്തില്‍ 17 റണ്‍സെടുത്ത് ഇന്നിംഗ്സ് വെടിക്കെട്ടോടെ അവസാനിപ്പിച്ചു.
214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബാംഗ്ലൂരിന് കോഹ്ലിയും ക്വിന്റണ്‍ ഡിക്കോക്കും മികച്ച തുടക്കം നല്കി. ഡി കോക്കിനെ 19 റണ്‍സിന് പുറത്താക്കിയ മഗ്ലനഗന്‍ അതേ ഓവറില്‍ എ ബി ഡിവില്ലിയേഴ്സിനെയും പുറത്താക്കി ബാംഗ്ലൂരിനെ ഞെട്ടിച്ചു. വിരാട് കോഹ്ലി ഒരറ്റത്ത് തകര്‍ത്തടിക്കുമ്പോഴും വിക്കറ്റു കാക്കാന്‍ മധ്യനിര മറന്നു. മന്ദീപ് സിംഗിനെയും, കോറി ആന്‍ഡേഴ്സനെയും വാഷിംഗ്ടണ്‍ സുന്ദറിനെയും കൃണാല്‍ പാണ്ഡ്യ പുറത്താക്കിയതോടെ മുംബൈ ജയമുറപ്പിച്ചു.
വിരാട് കോഹ്ലി 62 പന്തില്‍ 92 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത് അഞ്ച് ബാറ്റ്സ്മാന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: