തിരുവനന്തപുരം: ജുനൈദ് കൊലപാതകത്തെ മോദിക്കും ബിജെപിക്കുമെതിരെയുള്ള പ്രചരണായുധമാക്കിയ നികൃഷ്ടജീവികള്‍ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്.
ജുനൈദ് കൊലപാതകത്തിലെ സത്യാവസ്ഥ ആവര്‍ത്തിച്ചു പറഞ്ഞതാണ്. എന്നിട്ടും ഏറ്റവും നിന്ദ്യമായി ബിജെപിപിക്കെതിരെ വിഷയം പ്രചരണായുധമാക്കി. എന്നാല്‍ ജുനൈദിന്റെ കൊലപാതകത്തിനുപിന്നില്‍ ബീഫ് കൈവശം വെച്ചതിന്റെ പ്രശ്നങ്ങളോ ഗോരക്ഷകരുടെ അക്രമമോ അല്ലെന്നും തീവണ്ടിയില്‍ ബര്‍ത്തിന്റെ പേരില്‍ നടന്ന ആകസ്മിക അക്രമായിരുന്നുവെന്നും പഞ്ചാബ്- ഹരിയാന ഹൈക്കോടതി അസന്നിഗ്ദമായി പറഞ്ഞതോടെ ആരും ഒന്നു മിണ്ടാതായെന്നും സുരേന്ദ്രന് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
പിണറായി പത്തുലക്ഷവുമായി ഹരിയാനയിലേക്ക് ഓടി. മനോരമ പറയാതെ വയ്യയിലൂടെ പലതവണ വിഷം ചീറ്റി. ഏഷ്യാനെറ്റിന്റെ കവര്സ്ടോറി വായില്‍തോന്നിയ വൃത്തികേടുകള്‍ മുഴുവന്‍ മോദിക്കെതിരെ പുലമ്പി. ഇടതുപക്ഷത്തിനുവേണ്ടി അടിമവേലയെടുക്കുന്ന കൂലി മാധ്യമങ്ങള്‍ രാജ്യത്തെമ്പാടും ആര്‍ത്തട്ടഹസിച്ചു. ഇടതുസംഘടനകളും തീവ്രവാദശക്തികളും രാജ്യത്തിനെതിരെ തിരിഞ്ഞു. ഇത്തരം ദേശവിരുദ്ധശക്തികളോട് ജനാധിപത്യമാര്‍ഗ്ഗത്തില്‍ സംസാരിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കവും ജാതി പറഞ്ഞുള്ള അവഹേളനവും മാത്രമാണ് കാരണമെന്ന് കോടതി, പ്രതി രാമേശ്വര്‍ ദാസിന് ജാമ്യം അനുവദിച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു വര്‍ഷത്തോളമായി കോണ്‍ഗ്രസും ഇടത് മുസ്ലിം സംഘടനകളും നടത്തിവരുന്ന വര്‍ഗ്ഗീയ നുണപ്രചാരണമാണ് ഇതോടെ പൊളിഞ്ഞത്. ബീഫ് കൈവശം വച്ചതിന് ജുനൈദിനെ ഗോസംരക്ഷകര്‍ തല്ലിക്കൊന്നെന്നായിരുന്നു ഇവരുടെ നുണപ്രചാരണം.
മുഖ്യമന്ത്രി പിണറായി വിജയന് ജുനൈദിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നേരിട്ട് നല്‍കിയിരുന്നു. ഹരിയാനയിലെ വീട്ടിലേക്ക് നേതാക്കള്‍ മത്സരിച്ച് സന്ദര്‍ശനവും നടത്തിയിരുന്നു. 2016 ജൂണ്‍ 22ന് ദല്‍ഹി-മധുര പാസഞ്ചറില്വെച്ചാണ് ജുനൈദ് കുത്തേറ്റ് മരിച്ചത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും ഇത് സംഘര്‍ഷത്തിലെത്തുകയും ചെയ്തു. ജുനൈദിന്റെ സഹോദരന് ഹാഷിമിനും സക്കീറിനും പരിക്കേറ്റിരുന്നു. ബീഫ് തിന്നുന്നവരെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സീറ്റ് തര്‍ക്കവും ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷവും മറച്ചുവെച്ചു. ജുനൈദിനെ കുത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചിരുന്നു. എന്നാല്‍ ബീഫിനെച്ചൊല്ലിയല്ല കൊലയെന്നും പ്രതി പറഞ്ഞു.
കാത്വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന സംഭവം വര്‍ഗ്ഗീയ മുതലെടുപ്പിന് ഉപയോഗിച്ചതിന് സമാനമായാണ് കോണ്‍ഗ്രസ്സും പ്രതിപക്ഷവും ജുനൈദ് വധത്തെയും ഉപയോഗിച്ചത്. മോദി ഭരണത്തില്‍ മുസ്ലിങ്ങള്‍ക്ക് ജീവിക്കാനാകുന്നില്ലെന്ന പ്രചാരണമാണ് അവര്‍ അഴിച്ചുവിട്ടത്. ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും അവഹേളിക്കുകയായിരുന്നു നുണപ്രചാരണത്തിന് പിന്നിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: