തിരുവനന്തപുരം: കണ്ണമ്മൂല സുനില്‍ ബാബു വധക്കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. തിരുവനന്തപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2015ലാണ് കൊലപാതകം നടന്നത്. വെട്ടേറ്റ് ഓടിയ സുനില്‍ ബാബുവിനെ പിന്തുടര്ന്നെത്തിയ പ്രതികള്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ മുന്‍ഭാഗത്ത് തല പിടിച്ച് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വീണ സുനിലിനെ വീണ്ടും അവിടെയിട്ട് വെട്ടുകയായിരുന്നു.
പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് 50 സാക്ഷികളെ വിസ്തരിച്ചു. 114 രേഖകളും 31 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതികള്‍ എട്ട് സാക്ഷികളെ വിസ്തരിച്ച് എട്ട് രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: