തിങ്കളാഴ്ച നടന്ന ഹർത്താലിന്റെ ഫയൽ ചിത്രം
കൊച്ചി: റാലിയും പ്രതിഷേധവും നിരോധിച്ചപ്പോള്‍ നാഥനില്ലാ സന്ദേശമയച്ച് എസ്ഡിപിഐ അക്രമികള്‍ പോലീസിനെയും സര്‍ക്കാരിനെയും വെല്ലുവിളിക്കുന്നു. ഹിന്ദുത്വശക്തികള്ക്കെതിരേയും സംഘപരിവാറിനെതിരേയുമുള്ള ആക്രമണ ആഹ്വാനങ്ങളാണ് സന്ദേശങ്ങള്‍. തിങ്കളാഴ്ചത്തെ അപ്രഖ്യാപിത ഹര്‍ത്താലിനു പിന്നാലെയുള്ള ഈ നാഥനില്ലാ പ്രതിഷേധം കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ആസൂത്രിത കലാപത്തിനുള്ള പദ്ധതിയാണെന്ന് പോലീസ് ആശങ്കപ്പെടുന്നു.
നാളെ കോഴിക്കോട്ട് റാലി നടത്തുമെന്ന് കഴിഞ്ഞദിവസം എസ്ഡിപിഐ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. സംഘര്‍ഷ സാധ്യത മനസിലാക്കി പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തുടര്‍ന്ന്, തിങ്കളാഴ്ചത്തെപ്പോലെ നാഥനില്ലാത്ത സന്ദേശം പ്രചരിപ്പിച്ച് ആളെക്കൂട്ടകയാണ് ഈ അക്രമകാരികള്‍.
‘ചലോ കോഴിക്കോട്’ എന്ന പേരില്‍, നാളെ കോഴിക്കോട് നഗരത്തില്‍ സംഘടിക്കാനും മാര്‍ച്ച് നടത്താനും ആഹ്വാനം ചെയ്യുന്ന സന്ദേശം വാട്ട്സാപ്പുകളില്‍ പ്രചരിക്കുന്നു. ഹിന്ദുത്വ ഭീകരതക്കെതിരെ ഒന്നിക്കുക എന്ന ആഹ്വാനമാണ് വാട്ട്സാപ്പ് സന്ദേശത്തില്‍. നിരോധനത്തിനു ശേഷമുള്ള വാട്ട്സാപ്പ് സന്ദേശങ്ങളില്‍ എസ്ഡിപിഐയാണ് പരിപാടിയുടെ സംഘാകരെന്ന് ഒരു സൂചനയുമില്ല. ചില ഗ്രൂപ്പുകളില്‍ കോഴിക്കോട് നഗരം നാളെ നിശ്ചലമാക്കണമെന്നാണ് ആഹ്വാനം.
സംഘപരിവാര്‍ ഭീകരത അതിന്റെ എല്ലാ പൈശാചികതയുടെ രൗദ്രഭാവങ്ങളും പുറത്തുകാണിച്ചുകഴിഞ്ഞു, തെരുവുകളില്‍ പരിവാര്‍ തെമ്മാടികള്‍ക്കെതിരെ രോഷാഗ്നി ഉയരുകയാണ്, 19ന് കോഴിക്കോടിന്റെ നഗരവീഥികളില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിഷേധം അലയടിക്കാന്‍ പോകുകയാണ്, എന്നിങ്ങനെയാണ് സന്ദേശങ്ങള്‍.
എസ്ഡിപിഐയുടെ മലപ്പുറത്തെ ഗ്രൂപ്പുകളിലാണ് ഈ സന്ദേശങ്ങളധികവും. ഇപ്പോള്‍ നാഥനില്ലാതായ പ്രതിഷേധ മാര്‍ച്ച് പക്ഷേ, ആഹ്വാനം ചെയ്തത് എസ്ഡിപിഐ ആണെന്നതിന് തെളിവുകളുണ്ട്. എസ്ഡിപിഐ മലപ്പുറം പ്രസ് എന്ന ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട സന്ദേശം പോലീസ് ശേഖരിച്ചുകഴിഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: