ലണ്ടന്‍: കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബ്രിട്ടനിലെത്തിയത് 52 പേര്. ഇതില്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് ഏറ്റവും ശ്രേഷ്ഠനായ അതിഥിയായത് പ്രധാനമന്ത്രി നരേന്ദ്രമോദിയും. മറ്റുള്ളവര്‍ക്ക് സഞ്ചരിക്കാന്‍ സജ്ജീകരണങ്ങളോടു കൂടിയ ബസ് ഏര്‍പ്പെടുത്തിയപ്പോള്‍, നരേന്ദ്ര മോദിക്ക് നല്‍കിയത് അത്യാഢംബര വാഹനമായ ലിമോസെ.
സന്ദര്‍ശനത്തിനിടെ നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ ബെക്കിംഗ് ഹാം പാലസില്‍ എലിസബത്ത് രാജ്ഞിയുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കും മോദിക്ക് ക്ഷണമുണ്ടായിരുന്നു. എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കപ്പെട്ട മൂന്നു അതിഥികളില്‍ ഒരാള്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
2009നു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രധാനപ്പെട്ട വ്യക്തിത്വങ്ങളുമായുള്ള കൂടിക്കാഴ്ച ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമായാണ് ഒരുക്കിയിരുന്നത്. കോമണ്‍വെല്‍ത്തിലെ ഏറ്റവും വലിയ രാജ്യമായതിനാല്‍ ഇന്ത്യയുമായുള്ള സ്വതന്ത്ര-വാണിജ്യ വ്യാപാര കരാറുകള്‍ ബ്രിട്ടണ് ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യ-യുകെ സാങ്കേതിക സഹകരണം ചൂണ്ടിക്കാട്ടുന്ന പ്രത്യേക പരിപാടിയിലേക്കും മോദിയെ ചാള്‍സ് രാജകുമാരന് ക്ഷണിച്ചിരുന്നു. ടാറ്റാ ജാഗ്വാര്‍ ഇലക്ട്രിക് കമ്പനിയിലാണ് പരിപാടി ഒരുക്കിയിരുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ ആയുര്‍വേദിക് സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിലും പ്രധാനമന്ത്രി സന്ദര്‍ശനത്തിനിടെ ഒപ്പുവച്ചു. യോഗ, ആയുര്‍വേദം, ഇന്ത്യന്‍ പാരമ്പര്യ വൈദ്യം എന്നിവയില്‍ ഗവേഷണം ഉള്‍പ്പെടെയുള്ള ബൃഹത്പരിപാടികള് ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
ഇന്നലെ രാത്രി പ്രധാനമന്ത്രി തെരേസ മേയ്ക്കൊപ്പമായിരുന്നു മോദിയുടെ അത്താഴ വിരുന്ന്. കൂടാതെ ഇന്ന് രാത്രി എലിസബത്ത് രാജ്ഞിയോടൊപ്പം ബെക്കിങ്ഹാം പാലസില്‍ ഒരുക്കിയിരിക്കുന്ന അത്താഴവിരുന്നിലും മോദി പങ്കെടുക്കും. 20ന് രാത്രി വിന്‍സര്‍ കൊട്ടാരത്തില്‍ മറ്റ് രാഷ്ട്രത്തലവന്മാര്‍ക്കൊപ്പവും മോദി വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കും. കോമണ്‍വെല്‍ത്തിന്റെ ഭാവി ഉള്‍പ്പെടെയുള്ള നിര്‍ണായകമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്ന സമ്മേളനമാണ് മൂന്നുദിവസമായി ലണ്ടനില്‍ നടക്കുക.
ഇന്നലെ രാത്രി വെസ്റ്റ്മിന്‍സ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രത്യേക ടെലിവിഷന്‍ ലൈവ് പരിപാടിയും ഒരുക്കിയിരുന്നു, ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട 1500 പ്രതിനിധികള്‍ മോദിയോട് ചോദ്യങ്ങള്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: