തിരുവനന്തപുരം: സബ് കളക്ടറായിരിക്കെ ദിവ്യ എസ്. അയ്യര്‍ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് വിട്ടുനല്‍കിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഒരു കോടി രൂപ വില മതിക്കുന്ന സര്‍ക്കാര്‍ ഭൂമിയാണ് ദിവ്യ വിട്ടുകൊടുത്തതെന്നും സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വര്‍ക്കല വില്ലിക്കടവില്‍ വര്‍ക്കല പാരിപ്പള്ളി സംസ്ഥാനപാതയോരത്തെ സ്ഥലമാണ് പതിച്ചു നല്‍കിയത്. സ്വകാര്യവ്യക്തി കൈവശം വച്ചിരുന്ന 27 സെന്റ് ഭൂമി പുറമ്പോക്കാണെന്ന് കണ്ടെത്തി തഹസില്‍ദാര്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ തഹസില്‍ദാറിന്റെ ഈ നടപടി റദ്ദാക്കി ഭൂമി ഇയാള്‍ക്ക് വിട്ടുകൊടുക്കാനാണ് സബ് കളക്ടറായ ദിവ്യ എസ്. അയ്യര്‍ തീരുമാനിച്ചത്. ഇതാണ് വിവാദമായത്.
ഇതോടെ ഭൂമി കൈമാറ്റ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ദിവ്യ എസ്. അയ്യരുടെ നടപടി ഭര്‍ത്താവും എംഎല്‍എയുമായ കെ.എസ്. ശബരിനാഥിന്റെ താല്‍പര്യപ്രകാരമാണെന്നായിരുന്നു ആരോപണം. സബ് കളക്ടറുടെ നടപടി ചട്ടവിരുദ്ധമാണെന്നും അതില്‍ രാഷ്ട്രീയ താല്പര്യങ്ങള് ഉണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഭൂമിയിടപാടില്‍ സബ് കളക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദിവ്യ എസ്. അയ്യര്‍ക്കെതിരെ നടപടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: