ആലപ്പുഴ: കൊല്ലപ്പെട്ട കശ്മീരി പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ ആലപ്പുഴ നഗരത്തില്‍ നടന്ന പ്രകടനത്തില്‍ ഉത്തരേന്ത്യന്‍ സ്വദേശികള്‍ പങ്കെടുത്തത് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ജന്മഭൂമിയില് പ്രസിദ്ധീകരിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇവരില്‍ ഒരാള്‍ കശ്മീര്‍ സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ട്. നഗരത്തിലെ സ്ഥാപനത്തില്‍ ജീവനക്കാരനെന്ന വ്യാജേന ഈയാള് കുറച്ചു നാളുകളായി ഇവിടെയുണ്ട്. മറ്റുള്ളവരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രകടനവും പ്രതിഷേധങ്ങളും സംഘടിപ്പിച്ചവരുമായി ബന്ധപ്പെട്ട് ഇവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തേടാനാണ് അന്വേഷണസംഘത്തിന്റെ ശ്രമമെന്ന് അറിയുന്നു.
അതിനിടെ ദുരൂഹ സാഹചര്യത്തില്‍ ഇതര സംസ്ഥാനക്കാര്‍ മുസ്ലിംം സംഘടനകള്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതിനെ ക്കുറിച്ച് കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങിയതായി വിവരമുണ്ട്. അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്തെമ്പാടും ഇസ്ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടിയ സാഹചര്യത്തില്‍ ഇവരുടെ സാന്നിധ്യം സംശയാസ്പദമാണ്.
പ്രകടനങ്ങളുടെ ചിത്രങ്ങള്‍ പോലീസും ക്യാമറയില്‍ പകര്‍ത്തിയിരുന്നു. എന്നിട്ടും ഇതര സംസ്ഥാനക്കാരുടെ സാന്നിധ്യം അറിയാതെ പോയത് പോലീസിന്റെ വീഴ്ചയാണെന്ന് വിമര്‍ശനം ഉയരുന്നു. അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമായിരുന്നു പ്രകടനത്തോട് അനുബന്ധിച്ച് ഉയര്‍ന്നത്. ബോധപൂര്‍വം കലാപം സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഭൂരിഭാഗം കടകളും നേരത്തെ അടച്ചതിനാല്‍ സംഘര്‍ഷം സൃഷ്ടിക്കാനുളള നീക്കം വിജയിച്ചില്ല.
കശ്മീരികള്‍ അടക്കമുള്ളവാര് വിവിധ ജോലികളുടെയും കച്ചവടത്തിന്റെയും മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിക്കുന്നുണ്ട്. ഇവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നിട്ടും ഇവര്‍ ഇവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യാതൊരു വിവരവും പോലീസിന്റെ പക്കലില്ല. അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ ആലപ്പുഴ നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കാന്‍ എത്തിയവരില്‍ പലരും കശ്മീര്‍ ഭീകരവാദികളുടേതുപോലെ മുഖം മറച്ചിരുന്നു, എന്നിട്ടും അന്നേ ദിവസം വൈകിട്ട് നടന്ന പ്രകടനം സൂക്ഷ്മമായി നീരിക്ഷിക്കാന്‍ തയാറാകാതിരുന്നതും പോലീസിന്റെ വീഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: