തിരുവനന്തപുരം: സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിലെ സുപ്രധാന തസ്തികകളില്‍ സംഘടിത മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രം നിയമനം. താഴേത്തട്ടു മുതല്‍ എസ്പി തലം വരെ ഇക്കൂട്ടര്‍ കൈയടക്കി വച്ചിരിക്കുന്നു. സംസ്ഥാനത്ത് തീവ്രവാദ സ്വഭാവുള്ള അക്രമസംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരിശോധനയിലാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്.
സംസ്ഥാനത്ത് നടക്കുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും അക്രമ സംഭവങ്ങളും മുന്‍കൂട്ടി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യേണ്ടത് പോലീസ്സേനയിലെ രഹസ്യാന്വേഷണ വിഭാഗമാണ്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്ത് നടപടിയെടുക്കണമെന്ന് പോലീസ് നിശ്ചയിക്കുന്നത്. സംസ്ഥാനത്ത് ഐഎസ് റിക്രൂട്ട്മെന്റ് നടന്നത് മുന്‍കൂട്ടി മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. വിദേശത്ത് ജോലി തേടിപ്പോയി മടങ്ങിയെത്താത്ത മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് എന്‍ഐഎ പലതവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഇതിന് തയാറായിട്ടില്ല.
വിവിഐപികളുടെ സന്ദര്‍ശനം, വിദേശത്തുനിന്നെത്തുന്നവരുടെയടക്കം പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധന തുടങ്ങിയവയെല്ലാം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. തീവ്രവാദികളുമായി ബന്ധപ്പെട്ട് നിരീക്ഷണം നടത്തുന്ന വിഭാഗവും ഇവര്‍ക്കു കീഴിലാണ്. ഇത്തരം സുപ്രധാന തസ്തികകളെല്ലാം കൈകാര്യം ചെയ്യുന്നത് സംഘടിത മതവിഭാഗത്തില്‍പ്പെട്ടവരാണ്.
കഴിഞ്ഞദിവസം നടന്ന അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങളില്‍ മലബാര്‍ മേഖലയില്‍ ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇവ ആസൂത്രിതമായി ദിസവങ്ങള്‍ക്ക് മുമ്പേ സംഘടിപ്പിച്ചു എന്നാണ് പോലീസ് വിലയിരുത്തല്‍. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം റിപ്പോര്‍ട്ട് ചെയ്തത് അല്ലാതെ അക്രമം സംബന്ധിച്ച് മൂന്‍കൂട്ടിയുള്ള റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: