തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിലെ പ്രതിഷേധം കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായതിനാല്‍ കാക്കിയിലെ ചുവപ്പ് അംഗങ്ങളും ഹര്‍ത്താലിനെ ആദ്യം പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ അക്രമം കൈവിട്ട കളിയായപ്പോഴാണ് സംസ്ഥാനസര്‍ക്കാരിന് നാണക്കേടുണ്ടാക്കും എന്ന് മനസ്സിലാക്കി അക്രമത്തെ തടയാന്‍ പോലീസ് രംഗത്ത് ഇറങ്ങിയത്.
കാശ്മീരിലെ കത്വയില്‍ പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താലില്‍ തങ്ങളുടെ പാര്‍ട്ടിക്ക് അനുകൂലമായ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കാക്കിക്കുള്ളിലെ ചുവപ്പ് നീക്കം നടത്തിയത്. പെണ്‍കൂട്ടിക്ക് നീതി ലഭിക്കുന്നതിനു വേണ്ടി ഹര്‍ത്താല്‍ നടത്തുന്നു എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനം.
ഹര്‍ത്താല്‍ ദിവസം രാവിലെ വാഹനങ്ങള്‍ തടഞ്ഞത് ഇസ്ലാമിക തീവ്രവാദ സംഘടനയില്‍പ്പെട്ട പ്രവര്‍ത്തകരായിരുന്നു. ഇവര്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെയും പ്രധാനമന്ത്രി മോദിക്കെതിരെയുമായിരുന്നു. മുദ്രാവാക്യം കേട്ട് സന്തോഷിക്കുകയായിരുന്നു പോലീസ്. ഈ സമയത്ത് പ്രതിഷേധിച്ചവരെ തടഞ്ഞിരുന്നുവെങ്കില്‍ ഹര്‍ത്താലിന്റെ മറവില്‍ ഇത്രയും വലിയൊരു അക്രമം നടക്കില്ലായിരുന്നു.
ചില പോലീസുകാര്‍ വാഹനഗതാഗതം തടയാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിക്കാന് ശ്രമിച്ചപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു. പോലീസ് തങ്ങള്‍ക്ക് അനുകൂലമെന്ന് കണ്ടപ്പോഴാണ് എട്ട് മണിയോടെ അക്രമസംഭവങ്ങള്‍ സംസ്ഥാന വ്യാപകമായി അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: