ന്യൂദല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിന് സമീപം ആയുധധാരികളായ രണ്ടുപേരെ കണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന വ്യോമസേനാ താവളത്തിനും പരിസരപ്രദേശത്തും കനത്തസുരക്ഷ ഏര്‍പ്പെടുത്തി. പത്താന്‍കോട്ട് സ്വദേശിയായ മസ്കന് ലാല്‍ എന്നയാളാണ് ഭീകരരെന്ന് സംശയിക്കുന്നവരെ കണ്ടതായി അധികൃതരെ വിവരം അറിയിച്ചത്.
ബുധനാഴ്ച രാത്രിയാണ് സൈനിക വേഷത്തില്‍ 2 പേര് ആയുധങ്ങളുമായി പോകുന്നത് കണ്ടുവെന്ന് പ്രദേശവാസികള്‍ അറിയിച്ചത്. കൂടാതെ ഇവര്‍ തന്റെ മാരുതി ആള്‍ട്ടോ കാര്‍ തട്ടിയെടുത്തുവെന്നും പിന്നീട് കാര്‍ വഴിയില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്ന് കളഞ്ഞെന്നും മസ്കന് ലാല്‍ പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് പ്രദേശത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതയാണ് റിപ്പോര്‍ട്ട്.
2016 ജനുവരി 2 ന് ഈ വ്യോമസേനാ താവളത്തിലാണ് ഭീകരാക്രമണം നടന്നത്. മലയാളിയായ നിരഞ്ജന് കുമാര്‍ അടക്കം ഏഴ് സുരക്ഷാ ഉദ്യോഗസഥരാണ് ആക്രമണത്തില്‍ വീരമൃത്യവരിച്ചത്. 3 ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനിടെ 6 പാക് ഭീകരരെ കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: