കണ്ണൂര്‍ : ആശുപത്രിയിലേയ്ക്ക് ഓട്ടം പോകില്ലെന്ന ഓട്ടോഡ്രൈവറുടെ പിടിവാശിയെ തുടര്‍ന്ന് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കണ്ണൂര്‍ തോട്ടട സമാജ്വാദി കോളനിയിലെ വിപിന-സുനില്‍ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.
ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞുമായി ബന്ധുക്കള്‍ സമീപത്തെ ഇഎസ്ഐ ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍, നില ഗുരുതരമായാതിനാല്‍ മറ്റെവിടേയ്ക്കെങ്കിലും വേഗം കൊണ്ടുപോകണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് റോഡില്‍ ഇറങ്ങി ഓട്ടോറിക്ഷയ്ക്ക് കൈകാണിച്ചു. എന്നാല്‍, ആശുപത്രിയിലേയ്ക്ക് ഓട്ടം പോകാന്‍ ഡ്രൈവര്‍ വിസമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറും കോളനിവാസികളും തമ്മില്‍ തര്‍ക്കവും ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ, സമീപവാസിയുടെ ബൈക്കില്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: