ഗോവ: ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനിലയെ സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. കെന്നത്ത് സിൽവെയര എന്നയാളാണ് തന്റെ ഫേസ്ബുക്ക് പേജിൽ ‘മനോഹർ പരീക്കർ അന്തരിച്ചതായി വാർത്ത ലഭിച്ചു’ എന്ന പോസ്റ്റിട്ടത്. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ച ഇയാൾക്കെതിരെ ഐപിസി 505മത്തെ വകുപ്പ് പ്രകാരമാണ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്.
വയർ സംബന്ധമായ അസുഖത്തെ തുടർന്ന് പരീക്കറെ ഫെബ്രുവരി 14ന് മുംബൈയിലെ ലീലാവതി ആശുപതിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഗോവയുടെ ബഡ്ജറ്റ് അവതരണത്തിൽ പങ്കെടുക്കാൻ അദ്ദേഹം ആശുപത്രി വിട്ടെങ്കിലും മാർച്ച് 5ന് ലീലാവതി ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. തുടർന്നാണ് അദ്ദേഹം യുഎസിൽ വിദഗ്ദ്ധ ചികിത്സക്കായി പോയത്.
മനോഹർ പരീക്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയ്ക്കു ശേഷം അദ്ദേഹം ഉടൻ തിരിച്ചെത്തുമെന്നും ഗോവയിലെ ബിജെപി എംഎൽഎ നിലേഷ് കബ്രാൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: