തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടി ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിച്ചതിനെക്കുറിച്ച് വിലയിരുത്താന്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ രാജീവ് ജെയ്ന്‍ കേരളത്തിലെത്തി.
വര്‍ഗ്ഗീയ തീവ്രവാദ സംഘടനകള്‍ വടക്കന്‍ കേരളത്തില്‍ അഴിഞ്ഞാടുകയും ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരുടെ വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും കേടു വരുത്തുകയും ചെയ്ത സംഭവം അന്തര്‍ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായ സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ച് വിലയിരുത്താന്‍ കേന്ദ്ര ഏജന്‍സി തന്നെ രംഗത്തെത്തിയത്.
നവ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ഹര്‍ത്താലിന്റെ പേരില്‍ വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം വളരെ ശക്തമാണ്. വ്യാപകമായ അക്രമത്തെ തുടര്‍ന്ന് പിടിയിലായവരില്‍ കൂടുതലും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളില്‍പ്പെട്ടവരാണ്. പരസ്യമായ ഏറ്റുമുട്ടലിന് ലക്ഷ്യം വച്ചുകൊണ്ടാണ് തെരുവുകളില്‍ പ്രകടനം നടന്നത്. ഓരോ പ്രദേശത്തേക്കും മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവരെ നിയോഗിച്ചാണ് പ്രകടനങ്ങള്‍ ആസൂത്രണം ചെയ്തത്.
അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് സംബന്ധിച്ച് അന്വേഷണം വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സൈബര്‍ സെല്‍ ഇതിനായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: