ന്യൂദല്‍ഹി: ചരിത്ര പുസ്തകങ്ങളില്‍ ഇടം നേടുക എന്ന ലക്ഷ്യത്തോടെയല്ല താന്‍ ജീവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഓര്‍ക്കുകയും മോദിയെ മറക്കുകയും ചെയ്യുക. എല്ലാവരെയും പോലെ സാധാരണ ഇന്ത്യന്‍ പൗരന് മാത്രമാണു താനെന്നും മോദി പറഞ്ഞു. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററില്‍ ഭാരത് കീ ബാത് സബ്കേ സാഥ് ആശയസംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരുമായി പ്രധാനമന്ത്രി സംവദിച്ചു, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി.
ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാന്‍ ശ്രമിക്കുന്നവരോട് പൊറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ ശക്തമായ മറുപടി നല്‍കും. മോദി മുന്നറിയിപ്പു നല്കി.
തന്റെ സര്‍ക്കാരിനെ വിമര്‍ശിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. വിമര്‍ശനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. വിമര്‍ശിക്കണമെങ്കില്‍ വസ്തുതകള്‍ കണ്ടെത്തണം. ദുഃഖകരമെന്നു പറയട്ടെ, അത് ഇപ്പോള്‍ നടക്കുന്നില്ല. ആരോപണങ്ങള്‍ ഉയര്‍ത്തുക എന്നതു മാത്രമാണ് നടക്കുന്നത്, മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: