കോഴിക്കോട്: മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു. വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. പ്രവേശനം റദ്ദാക്കിയത് ശരിവെച്ച ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം.
മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മേല്‍നോട്ട സമിതി പ്രവേശനം റദ്ദുചെയ്തത് ശരിവെയ്ക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. 2016-17 അദ്ധ്യായന വര്‍ഷത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പ്രവേശന മേല്‍ നോട്ട സമിതി സത്യവാങ്മൂലം സമര്‍പ്പിച്ചത്. എന്‍ആര്‍ഐ ക്വാട്ടയിലെ 6 വിദ്യാര്‍ത്ഥികളേയും മാനേജ്മെന്റ് ക്വാട്ടയിലെ 4 വിദ്യാര്‍ത്ഥികളേയും പുറത്താക്കണമെന്നായിരുന്നു ആവശ്യം.
സമയ പരിധിക്കുള്ളില്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചില്ലെന്നും മാനേജ്മെന്റ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: