ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജും ഇന്ത്യന്‍ മുസ്ലിങ്ങളുടെ സ്ഥിതി പഠന റിപ്പോര്‍ട്ട് തയാറാക്കിയ ആളുമായ ജസ്റ്റീസ് രജീന്ദര്‍ സച്ചാര്‍ (95) അന്തരിച്ചു.
കോണ്‍ഗ്രസ് ഭരണത്തിലാണ് ഇന്ത്യയിലെ മുസ്ലിങ്ങളുടെ സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ സ്ഥിതി പഠിച്ച് റിപ്പോര്‍ട്ടു തയാറാക്കാന്‍ ഇദ്ദേഹത്തെ നിയോഗിച്ചത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടാണ് സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് എന്നറിയപ്പെടുന്നത്.
സച്ചാര്‍ 1985 ആഗസ്ത് ആറു മുതല്‍ ഡിസംബര്‍ 22 വരെ ദല്‍ഹി ഹൈക്കോടതി ജസ്റ്റീസായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: