കശ്മീര്‍ സംഭവത്തില്‍ ഇരയ്ക്ക് നീതിലഭിക്കുന്ന തരത്തില്‍ ശക്തമായ നിയമം നടപ്പിലാക്കുമ്പോള്‍. കേരളത്തില്‍ കലാപമുണ്ടാക്കിയവര്‍ ഇവിടെ മാനഭംഗത്തിന് ഇരയാകുന്നവരെ കാണാതെ പോകുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 1101 കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയായതായി പോലീസ് വെളിപ്പെടുത്തുന്നു. 26 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി. കഞ്ചിക്കോട് സഹോദരിമാരെ പിച്ചിച്ചീന്തിയപ്പോഴും അതിലെ പ്രതിയുടെ രാഷ്ട്രീയം ആരും ഉയര്‍ത്തി കാണിച്ചില്ല. പല മത പഠന കേന്ദ്രങ്ങളിലും പീഡനം നടന്നപ്പോഴും മതത്തെ പ്രതിസ്ഥാനത്തു നിര്‍ത്തിയില്ല. ഇവിടെ ആരും പറഞ്ഞില്ല പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷമാണ് ഈ ക്രൂരകൃത്യങ്ങള്‍ കൂടിയതെന്ന്. കമ്യൂണിസ്റ്റുകാരെയും ഇടതുപക്ഷത്തിന് വോട്ട് ചെയ്തവരെയും വെടിവെച്ച് കൊല്ലണമെന്നും ആരും പറഞ്ഞില്ല.
കശ്മീര്‍ സംഭവം നടന്നപ്പോള്‍ ഹിന്ദുമതത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുവാന്‍ ആളുകള്‍ മത്സരിക്കുന്നു. 31% ഹിന്ദുക്കളെ വെടിവെച്ചുകൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്നു. കലാപങ്ങള്‍ നടത്തിയവര്‍ക്ക് ഈ വാക്കുകള്‍ പ്രചോദനമായിട്ടുണ്ട്. സൈബര്‍ ലോകത്ത്ഇവര് ആരുടെ ശബ്ദമായാണ് പ്രവര്‍ത്തിക്കുന്നതെന്നത് അന്വേഷണ വിധേയമാക്കണം. ഒരു പ്രത്യേക മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങളാണ് ഇവരില്‍ നിന്ന് മുമ്പും ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ വോട്ട് രാഷ്ട്രീയം മാത്രം ലക്ഷ്യംവെച്ച് ഒരു വിഭാഗത്തോട് കാണിക്കുന്ന ഈ പ്രീണനം കേരളത്തിലെ ഹിന്ദു സമൂഹം ആശങ്കയോടെയാണ് വിലയിരുത്തുന്നത്. ഹിന്ദു വിഭാഗം കാണിക്കുന്ന സഹിഷ്ണുത കാത്തുസൂക്ഷിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ഇപ്പോള്‍ നശിപ്പിക്കപ്പെട്ട പൊതുമുതലും സ്വകാര്യ സ്ഥാപനങ്ങളും പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള മുഴുവന്‍ ചെലവും കലാപകാരികളില്‍ നിന്ന് തന്നെ ഈടാക്കിയാലെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്ത്തപ്പെടുകയുള്ളു.
ജിദിന് പാമ്പാടി, തിരുവില്വാമല
പ്രതികരിക്കാൻ ഇവിടെ എഴുതുക: