മൊഹാലി: തന്റെ തിരിച്ചുവരവിന് സഹായകമായത് കിങ്ങ്സ് ഇലവന് പഞ്ചാബ് ടീം ഡയറക്ടര്‍ വീരേന്ദ്രര്‍ സേവാഗിന്റെ ഉപദേശമായിരുന്നെന്ന് ഐപിഎല്‍ പതിനൊന്നാം പതിപ്പിലെ ആദ്യ സെഞ്ചുറി നേടിയ വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്.
അറുപത്തിമൂന്ന് പന്തില്‍ പതിനൊന്ന് സിക്സറും ഒരു ഫോറുമടക്കം 104 റണ്‍സുമായി പുറത്താകാതെ നിന്ന ഗെയ്ലിന്റെ കരുത്തില്‍ കിങ്സ് ഇലവന് പഞ്ചാബ് ഐപിഎല്ലില്‍ മൂന്നാം വിജയം നേടി. സണ്‍റൈസേഴ്സ് ഹൈദാബാദിനെ പഞ്ചാബ് പതിനഞ്ച് റണ്‍സിന് തോല്‍പ്പിച്ചു.
എനിക്ക് വയസ്സായെന്നും പഴയ ഫോമിലേക്ക് തിരിച്ചുവരാനാകില്ലെന്നുമായിരുന്നു വിമര്‍ശകരുടെ വാദം. ഈ സെഞ്ചുറിക്കുശേഷം ഇനിയൊന്നും തനിക്ക് തെളിയിക്കാനില്ലെന്ന് ഗെയല്‍ പറഞ്ഞു.
ഐപിഎല്ലില്‍ തിരിച്ചുവരാന്‍ സഹായിച്ച സേവാഗിന് ഗെയ്ല് നന്ദിപറഞ്ഞു. അവസാന നിമിഷം തന്നെ ടീമിലെടുത്ത് സേവാഗാണ് ഐപിഎല്ലിനെ രക്ഷിച്ചതെന്ന് , മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയശേഷം ഗെയ്ല് പറഞ്ഞു. ജനുവരിയില്‍ നടന്ന താരലേലത്തിന്റെ ആദ്യ ദിനത്തില്‍ ഗെയ്്ലിനെ ആരും വാങ്ങിയില്ല. രണ്ടാം ദിനത്തില്‍ കി
കിങ്സ് ഇലവന് പഞ്ചാബ് അടിസ്ഥാന വിലയായ രണ്ട് കോടിക്ക് ജമൈക്കക്കാരനായ ഗെയ്ലിനെ വാങ്ങുകയായിരുന്നു. ഈസീസണില്‍ കിങ്ങ്സ് ഇലവന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഗെയ്ല് കളിച്ചില്ല. മൂന്നാം മത്സരത്തില്‍ അവസരം മുതലാക്കിയ ഗെയ്ല് ആഞ്ഞടിച്ചു. നേരത്തെ നടന്ന മത്സരങ്ങളില്‍ മിന്നിത്തിളങ്ങിയ സണ്‍റൈസേഴ്സിന്റെ അഫ്ഗാനിസ്ഥാന് സ്പിന്നര്‍ റാഷിദ് ഖാനെ ഗെയ്ല് കണക്കറ്റ് ശിക്ഷിച്ചു. ഗെയ്ല് കുറിച്ച പതിനൊന്ന് സിക്സറുകളില്‍ ആറെണ്ണവും റാഷിദിന്റെ പന്തുകളായിരുന്നു. പതിനാലാം ഓവറില്‍ റാഷിദിന്റെ നാലു പന്തുകള്‍ ഗെയ്ല് സിക്സര്‍ പായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: