കണ്ണൂര്‍: കേരള എഞ്ചിനീയറിങ്ങ്, മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷ (കീം) 23, 24 തിയ്യതികളില്‍ ജില്ലയിലെ 23 കേന്ദ്രങ്ങളിലായി നടക്കും. ജില്ലയില്‍ നിന്ന് 9000 ത്തോളം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പൊതുപ്രവേശന പരീക്ഷ എഴുതുന്നത്. രാവിലെ 10 മണി മുതല്‍ 12.30 വരെയാണ് പരീക്ഷ. പരീക്ഷാര്‍ഥികള്‍ 9.30ന് മുമ്പ് കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം.
പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ഇന്ന് എത്തും. ഇത് ജില്ലാ ട്രഷറിയിലാണ് സൂക്ഷിക്കുക. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ എട്ട് മണിക്ക് ചോദ്യപേപ്പറുകള്‍ പ്രത്യേക വാഹനങ്ങളില്‍ പൊലീസ് സുരക്ഷയോടെ ട്രഷറിയില്‍ നിന്ന് പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിക്കും. ഇതിനായി അഞ്ച് വാഹനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പരീക്ഷ നടത്തിപ്പിന്റെ ജില്ലയിലെ ചുമതലയുള്ള ലെയ്സണ്‍ ഓഫീസറായി ഡിഡിഇ ഓഫീസിലെ അക്കൗണ്ട്സ് ഓഫീസര്‍ പി.ഐ.സുഗുണനെ നിയമിച്ചിട്ടുണ്ട്. ഓരോ സെന്ററുകളിലേക്കും പ്രവേശന പരീക്ഷാ കണ്‍ട്രോളറുടെ പ്രത്യേക ്രപതിനിധികളായി വിദ്യാഭ്യാസ വകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥരെയും നിയോഗിച്ചുകഴിഞ്ഞു. ഓരോ സെന്ററുകളിലും ഒരു കോളജ് അധ്യാപകനെ നിരീക്ഷകനായും നിയമിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രങ്ങളായ സ്കൂളുകളില്‍ മുടക്കമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ലെയ്സണ്‍ ഓഫീസര്‍ അറിയിച്ചു. കണ്ണൂര്‍, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ ഹൈസ്ക്കൂളുകളാണ് ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: