കൊച്ചി: ഇന്ത്യയുടെ സുരക്ഷിതത്വം നിലനിര്‍ത്തുന്ന നാലാമത്തെ ഘടകം ആര്.എസ്.എസാണെന്ന വാദത്തില്‍ ഉറച്ചു നിൽക്കുന്നതായി ജസ്റ്റിസ് കെ.ടി.തോമസ്. ഒരു മലയാള ചാനൽ ചർച്ചയ്ക്കിടയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഭരണഘടന, ജുഡീഷറി, സൈന്യം എന്നിവയ്ക്ക് ശേഷം ആര്.എസ്.എസിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ലോക്കപ്പ് മർദ്ദനങ്ങളെയും കൊലപാതകങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ലോക്കപ്പുകൾ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് മാറ്റണമെന്ന പോലീസ് കമ്മിഷന്റെ നിര്‍ദേശം അവഗണിച്ചതാണ് മര്‍ദനങ്ങള്‍ ഇപ്പോഴും തുടരാന്‍ കാരണം. മര്‍ദനം കൊണ്ടുള്ള കേസ് തെളിയിക്കല്‍ കോടതിയില്‍ നിലനില്‍ക്കുന്നതല്ലെന്നും നിയമ പരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ കൂടിയായ ജസ്റ്റിസ് കെ.ടി.തോമസ് വ്യക്തമാക്കി.
പോലീസിലെ രാഷ്ട്രീയം സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ആപത്ത് കേരളത്തിനല്ല തമിഴ്നാടിനാണെന്നും അദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: