കൊല്ലം: അപ്രഖ്യാപിത ഹർത്താലിന്റെ മുഖ്യ ആസൂത്രകനെന്ന നിലയിൽ അറസ്റ്റിലായ അമർനാഥ് ബൈജുവിന് ഒരിക്കലും ആർ എസ് എസ് ബന്ധമുണ്ടായിട്ടില്ല. പുനലൂർ തെന്മല ഉറുകുന്ന് അമരായത്തിൽ അമർനാഥ് ശിവസേന പ്രവർത്തകനാണ്. ശിവസേന കൊല്ലം എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പ് നിയന്ത്രിച്ചിരുന്നു.
ബൈജുവിന്റെ അച്ഛൻ വർഷങ്ങൾക്കു മുമ്പ് ആർ എസ് എസ് തെന്മല മണ്ഡൽ കാര്യവാഹാ യി രു ന്നു. പിന്നീട് സംഘ പ്രവർത്തനം വിട്ടു. കടുത്ത സംഘ വിരുദ്ധ നായി പ്രവർത്തിക്കുകയായിരുന്നു ബൈജു. പോലീസിനെ സാമൂഹ്യമാധ്യമത്തിൽ പതിവായി വിമർശിക്കുന്നത് ബൈജുവിന്റെ പതിവായിരുന്നു.
അതിനിടെ, ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ഹർത്താൽ ആഹ്വാനമോ, അക്രമ പ്രേരണയോ നേരിട്ട് തെളിയിക്കുന്ന ഒന്നും കണ്ടത്താൻ കഴിഞ്ഞിട്ടില്ല. ഹർത്താലിന്റെ ഉത്തരവാദിത്തം സംഘപരിവാറിലെത്തിക്കാനുള്ള പോലീസ് – മാധ്യമ ആസൂത്രണം സംഭവങ്ങൾക്ക് പിന്നിലുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: