ന്യൂദല്‍ഹി: വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നതിലൂടെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ ബന്ധപ്പെട്ട വിമാനക്കമ്പനി 20,000 രൂപ നഷ്ടപരിഹാരം നല്കാന് ശുപാര്‍ശ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
ബന്ധപ്പെട്ട കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടത്തിയതിന് ശേഷമേ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു. നിലവില്‍ വിമാനം ലഭിക്കാത്ത യാത്രക്കാര്‍ക്ക് ഭക്ഷണവും താമസസൗകര്യവും മാത്രമാണ് ബന്ധപ്പെട്ട വിമാന കമ്പനികള്‍ നല്‍കുന്നത്. വിമാനം റദ്ദാക്കിയത് മൂലം ബോര്‍ഡിങ് പാസ് ലഭിച്ചില്ലെങ്കിലും 5000 രൂപ വരെ നഷ്ടപരിഹാരം നല്‍കാനും ശുപാര്‍ശയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: