ന്യൂദല്‍ഹി: കാത്വ പീഡനക്കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുമായി ദല്‍ഹി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് ലഭിച്ച സ്രവങ്ങള്‍ പ്രതിയുടേതുമായി ചേരുന്നതാണെന്നാണ് റിപ്പോര്‍ട്ട്. ഇത് കേസില്‍ ശക്തമായ തെളിവായി മാറും.
14 സുപ്രധാന തെളിവുകളാണ് ദല്‍ഹിയിലെ ലാബില്‍ പരിശോധിച്ചത്. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലെ സ്രവങ്ങള്‍, മുടിയിഴകള്‍, പ്രതികളുടെ രക്തസാമ്പിളുകള്‍, പെണ്‍കുട്ടിയുടെ ആന്തരാവയവങ്ങള്‍, പെണ്‍കുട്ടിയുടെ ഉടുപ്പും സാല്‍വാറും, മണ്ണ്, രക്തക്കറയുള്ള മണ്ണ് എന്നിവയാണ് പരിശോധിച്ചത്. മറ്റുപ്രതികളുടെ സാമ്പിളുകള്‍ക്കൊപ്പം പോലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജുരിയ, ഷുബം സംഗ്ര, പര്‍വേഷ് എന്നിവരുടെ രക്തസാമ്പിളുകള്‍ കൂടി അയച്ചിരുന്നു.
പരിശോധനാ ഫലം ഏപ്രില്‍ മൂന്നിന് ജമ്മു കശ്മീര്‍ പൊലീസിന്റെ ക്രൈംബ്രാഞ്ചിന് സമര്‍പ്പിച്ചുവെന്ന് ഫോറന്‍സിക് ലാബ് ഉദ്യോഗസ്ഥന് അറിയിച്ചു. പരിശോധനയ്ക്ക് വിധേയമാക്കാന്‍ വേരോടെയുള്ള മുടിയിഴകള്‍ ലഭിച്ചത് വഴിത്തിരിവായി. പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ട മുറിയില്‍ നിന്നാണ് മുടിയിഴകള്‍ ലഭിച്ചത്. ഡി.എന്‍.എ പരിശോധയ്ക്ക് വേരോടെയുള്ള മുടിയിഴകള്‍ ലഭിക്കുന്നത് ഏറ്റവും പ്രധാന്യമുള്ള കാര്യമാണ്. മുടിയിഴകളില്‍ ഒന്ന് പ്രതികളിലൊരാളായ ഷുബം സംഗ്രയുടെ ഡി.എന്‍.എയുമായി മാച്ച് ചെയ്യുന്നതും മറ്റൊന്ന് പെണ്‍കുട്ടിയുടേതുമാണ്.’ ദല്‍ഹി സര്‍ക്കാറിന്റെ ആഭ്യന്തര വിഭാഗം അറിയിച്ചു.
പെണ്‍കുട്ടിയുടെ ഉടുപ്പിലെ രക്തക്കറകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ‘ഉടുപ്പിലെ തെളിവുകളില്‍ മിക്കതും നശിപ്പിച്ചിരുന്നു. വസ്ത്രം സോപ്പുപൊടി ഉപയോഗിച്ച് അലക്കിയ നിലയിലാണ് ലഭിച്ചത്. പക്ഷേ ഒരു തുള്ളിരക്തക്കറ അതില്‍ അവശേഷിച്ചിരുന്നു. അത് വലിയ തെളിവായി.’ ഉദ്യോഗസ്ഥര്‍ പറയുന്നു. ദല്‍ഹി ഫോറന്‍സിക് ലാബ് ഉദ്യോഗസ്ഥര്‍ റെക്കോഡ് വേഗത്തിലാണ് പരിശോധന പൂര്‍ത്തിയാക്കിയതെന്ന് ഫോറന്‍സിക് ലാബ് ഉദ്യോഗസ്ഥന് പറഞ്ഞു.
ജനുവരി 10 നാണ് രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ എട്ടുവയസുകാരിയുടെ പിതാവ് ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: