കൊച്ചി: എളമക്കരയ്ക്കടുത്ത് പോണേക്കരയിലെ വാടക വീട്ടില്‍ ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ കൊന്ന് യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഇതിനു കാരണമെന്തെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കോട്ടയം കൊടുങ്ങൂര്‍ വാഴൂര്‍ തൈത്തോട്ടം വീട്ടില്‍ ശശിയുടെ മകള്‍ മീര(24), പാലക്കാട് സ്വദേശി കോല്‍പ്പാടം തെങ്കര ചെറുക്കലം വീട്ടില്‍ കബീറിന്റെ മകന് നൗഫല്‍ (28) എന്നിവരെയാണ് കഴിഞ്ഞ രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. മീരയെ കൊലപ്പെടുത്തിയ ശേഷം നൗഫല്‍ തൂങ്ങിമരിക്കുകയായിരുന്നു.
കുത്തേറ്റാണ് മീര കൊല്ലപ്പട്ടതെന്ന് പോലീസ് പറഞ്ഞു. മീരയുടെ കുഞ്ഞും ഇവരോടൊപ്പമായിരുന്നു. എന്നാല്‍ രണ്ട് ദിവസം മുന്‍പ് മീരയുടെ അമ്മ വന്ന് കുട്ടിയെ കൊണ്ട് പോയി. തൂങ്ങി മരിക്കുകയാണെന്ന് നൗഫല്‍ ബന്ധുക്കളെ രാത്രിയില്‍ വിളിച്ച് പറഞ്ഞിരുന്നു. നൗഫലിന് മീരയെ സംശയമുണ്ടായിരുന്നതായിരിക്കാം കാരണമെന്നാണ് പോലീസിന്റെയും സംശയം.
മീരയാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഇരുവരും നിയമപരമായി വിവാഹിതരല്ല. നൗഫലിന് നാട്ടില്‍ ഭാര്യയും കുട്ടികളുമുണ്ട്. മീരയ്ക്ക് കുട്ടിയുണ്ട്. ഭര്‍ത്താവുമായി വിവാഹം ബന്ധം വേര്‍പെടുത്തിയിട്ടില്ല. മൂന്നു മാസം മുന്‍പ് മീരയും നൗഫലും വിവാഹിതരവാതെ, ഒന്നിച്ച് താമസം തുടങ്ങുകയായിരുന്നു. വിവരം കിട്ടിയതിനെ തുടര്‍ന്ന് ഉടന്‍ പാലക്കാട് നാട്ടുകല്‍ പോലീസുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് എളമക്കര പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു.
ഉടന്‍ തന്നെ എളമക്കര പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സിഐ ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. മീരയെ കുത്തിക്കൊല്ലാനുള്ള കാരണമെന്തെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: