ന്യൂദല്‍ഹി: ഹിന്ദു ഭീകരതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ ഭീകരതയുടെ തെളിവുകള്‍ പുറത്ത്. 2008ലെ മലേഗാവ് സ്ഫോടനം കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണെന്ന് ഭീകരവിരുദ്ധസേന (എടിഎസ്) മുന്‍ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം എടിഎസ്സാണ് ആര്‍ഡിഎക്സ് സ്ഥാപിച്ചതെന്ന് മെഹ്ബൂബ് അബ്ദുള്‍ കരീം മുജാവര്‍ റിപ്പബ്ലിക് ചാനലില്‍ തുറന്നുപറഞ്ഞു. പ്രതികളായ രാംജി കല്‍സങ്കര, സന്ദീപ് ഡാംകെ എന്നിവരെ എടിഎസ് കൊലപ്പെടുത്തിയതായും അദ്ദേഹം തുറന്നടിച്ചു. സ്ഫോടനം നടത്തിയവര്‍ക്ക് ആര്‍ഡിഎക്സ് എത്തിച്ചുനല്‍കിയെന്ന കുറ്റം ചുമത്തി പിന്നീട് ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിതിനെ സര്‍ക്കാര്‍ കുടുക്കി. ഒന്‍പത് വര്‍ഷം ജയിലില്‍ക്കിടന്ന പുരോഹിതിന് കഴിഞ്ഞ വര്‍ഷമാണ് ജാമ്യം ലഭിച്ചത്.
ഉള്ളിലുള്ളവര്‍ തന്നെയാണ് ഇത് ചെയ്തത്. താന്‍ അതിന് ദൃക്സാക്ഷിയാണ്. എടിഎസ്സും സര്‍ക്കാരും ഉള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്രയും വലിയ അളവില്‍ ആര്‍ഡിഎക്സ് ഉപയോഗിച്ചത് സ്വാഭാവികമല്ല. ആര്‍ഡിഎക്സ് പുറത്തുനിന്ന് ആരെങ്കിലും എത്തിച്ചതാകാം. കുറച്ച് കണ്ടെടുത്തു. ഇനിയും കണ്ടെടുക്കാനുണ്ട്. തെളിവുകള്‍ തന്റെ കയ്യിലുണ്ട്. ഫോട്ടോകളുണ്ട്. ഇത് കോടതിയില്‍ സമര്‍പ്പിക്കും. ഇതുവരെ തെളിവുകള്‍ നല്‍കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് 2008ല്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തിലിരുന്ന വിഷയത്തില്‍ താല്പര്യമുള്ള രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അടിച്ചമര്‍ത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്ന അദ്ദേഹം പറഞ്ഞു.
ബിജെപിയോ കോണ്‍ഗ്രസ്സോ എന്നതല്ല, അന്വേഷണം വ്യാജമായിരുന്നുവെന്നതാണ് തന്റെ വിഷയം. അന്വേഷണ ഉദ്യോഗസ്ഥര്‍ പുതിയ കഥ രചിക്കുകയായിരുന്നു. സത്യത്തിന് വിരുദ്ധമായത് തെളിയിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി. അദ്ദേഹം വിശദീകരിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക മാത്രമാണ് പുരോഹിത് ചെയ്തതെന്ന്തിന്റെ തെളിവുകളും ചാനല്‍ പുറത്തുവിട്ടു.
ഹൈന്ദവ സംഘടനകളെ വേട്ടയാടാനാണ് അന്വേഷണ സംവിധാനങ്ങളെ ഉപയോഗിച്ച് കോണ്‍ഗ്രസ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത്. സ്വാമി അസീമാനന്ദ, സ്വാധ്വി പ്രജ്ഞാ സിംഗ് താക്കൂര്‍ തുടങ്ങിയ ഹിന്ദു നേതാക്കളെ കള്ളക്കേസില്‍ക്കുടുക്കി ജയിലിലടക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: