വിളപ്പില്‍ (തിരുവനന്തപുരം): ഇന്ന് ലോകഭൗമ ദിനം. ഈ ഭൗമദിനത്തില്‍ മറയുന്ന മലനിരകളും താഴ്വാരങ്ങളും കേരളത്തിന്റെ മറ്റൊരു ശാപം. പശ്ചിമഘട്ടത്തിലെ സംരക്ഷണമര്‍ഹിക്കുന്ന മലകള്‍ ഒന്നൊന്നായി മായുകയും കുന്നുകള്‍ ഇല്ലാതാകുകയും ചെയ്യുന്നു.
തിരുവനന്തപുരം ജില്ലയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മലനിരകളാണ് മലയത്തും അടുത്തുള്ള മൂക്കുന്നിമലയിലും ഉള്ളത്. വിവിധ സംസ്കാരങ്ങള്‍ കൂടിച്ചേര്‍ന്ന മലനിരകള്‍. ഇവ ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്.
പാറപൊട്ടിക്കാന്‍ നല്കിയ അനുമതി കോടികളുടെ കച്ചവടമായി. മലനിരകള്‍ പാടേ മറയുകയാണ്. കാട്ടാക്കട മണ്ഡലത്തില്‍ മലയിന്‍കീഴ്, പള്ളിച്ചല്‍ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പാറയാണ് മൂക്കുന്നിമല.
സര്‍ക്കാര്‍ കണക്കിലുള്ള എഴുപതോളം ക്രഷര്‍ യൂണിറ്റുകളില്‍ 40 എണ്ണം മൂക്കുന്നിമലയില്‍ പ്രവര്‍ത്തിക്കുന്നു. അംഗീകാരമില്ലാത്തവ വേറെയും. പാറകള്‍ വന്‍തോതിലാണ് ഇവിടെ പൊട്ടിക്കുന്നത്. അതിന് ചെറുതും വലുതുമായ യൂണിറ്റുകളും ഇവിടുണ്ട്. ദിനവും അഞ്ഞൂറിലേറെ ലോറികളാണ് ഇതുവഴി കടന്നുപോകുന്നത്.
മലയത്തും അടുത്തുള്ള മൂക്കുന്നിമലയിലും പാറക്കച്ചവടക്കാര് എന്തുവിലകൊടുത്തും സ്ഥലംവാങ്ങി കൂട്ടും. സ്ഥലം നല്‍കിയില്ലെങ്കില്‍ വരുന്നത് ഭീഷണി.
കുന്നുകള്‍ ഒന്നൊന്നായി ഇല്ലാതായി വരികയാണ്. പലതും ഇടിച്ചുമാറ്റി. കള്ളിക്കാട്, അമ്പൂരി, ഒറ്റശേഖരമംഗലം, കുറ്റിച്ചല്‍, ആര്യനാട്, പൂവച്ചല്‍, വെള്ളനാട് തുടങ്ങി ഒട്ടുമിക്ക പഞ്ചായത്തുകളിലും തലയുയര്‍ത്തി നിന്നിരുന്ന കുന്നുകളുടെ തലയറുത്തു. അവിടെ കെട്ടിടങ്ങള്‍ പൊങ്ങി.
നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ വിശാലമായ കുന്ന് ഇടിച്ചുനിരപ്പാക്കിയത് സര്‍ക്കാരാണ്.
വന്‍പ്രതിഷേധം ഉയര്‍ന്നെങ്കിലും 10 വര്‍ഷം മുമ്പ് മനോഹരമായ കുന്ന് നിരപ്പാക്കി അവിടെ കോളേജ് പണിതു. പിന്നാലെ സ്വകാര്യ ഉടമകളും കുന്നുകള്‍ ഇടിച്ചുനിരത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: