ന്യൂദല്‍ഹി: 2032ലെ സമ്മര്‍ ഒളിമ്പിക്സിന് വേദിയൊരുക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. കൂടാതെ 2026 ലെ യൂത്ത് ഒളിമ്പിക്സും 2030 ലെ ഏഷ്യന്‍ ഗെയിംസും ഇന്ത്യയില്‍ നടത്താന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ അത്ലറ്റിക്സ് അസോസിയേഷന് പ്രസിഡന്റ് നരീന്ദര്‍ ബത്ര പറഞ്ഞു. ഇന്ത്യയില്‍ നടത്താനാവുമോ എന്ന കാര്യത്തില്‍ നിശ്ചയമില്ലെങ്കിലും ലേലത്തില്‍ പങ്കെടുക്കുമെന്ന് അസോസിയേഷന് പ്രസിഡന്റ് ബത്ര പറഞ്ഞു.
ഇന്ത്യ സന്ദര്‍ശിക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് തോമസ് ബാക്കിന്റെ അഭിനന്ദനമാണ് ഇത്തരമൊരു ശ്രമത്തിന് പ്രചോദനമായത്. ഒളിമ്പിക് മത്സരങ്ങള്‍ നടത്താന്‍ ഇന്ത്യ പര്യാപ്തമാണെന്നും ലേലവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടങ്ങും വരെ കാത്തിരിക്കാനുമാണ് അദ്ദേഹം ഐഒഎയോട് ആവശ്യപ്പെട്ടത്. 2032 ഒളിമ്പിക്സിനായുള്ള വേദി 2025ലേ പ്രഖ്യാപിക്കുകയുള്ളൂ. ഇതിനകം ജര്‍മ്മനിയും ഓസ്ട്രേലിയയും വേദിക്കായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ തോമസ് ബാക്ക് കേന്ദ്ര കായികമന്ത്രി രാജ്വര്ധന് സിങ്ങ് റാത്തോഡുമായി കൂടിക്കാഴ്ച നടത്തി. സ്പോര്‍ട്സ് സയന്‍സ്, കോച്ചിങ്ങ്, സമൂഹത്തില്‍ സ്പോട്സിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങളെല്ലാം മന്ത്രിയുമായി ചര്‍ച്ച ചെയ്തതായി ബാക്ക് പറഞ്ഞു.2020 ലെ ഒളിമ്പിക്സിന് ഇന്ത്യന്‍ താരങ്ങളെ പ്രാപ്തരാക്കുന്ന ചില പദ്ധതികളും ഇതില്‍ പെടും.
2026ലെ യൂത്ത് ഒളിമ്പിക്സിന്റെ ലേല നടപടികള്‍ 2020ല്‍ ആരംഭിക്കും. യൂത്ത് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയെ കൂടാതെ തായ്ലന്ഡും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഒളിമ്പിക്സ് വേദിക്കായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണ്. 2022 യൂത്ത് ഒളിമ്പിക്സിന്റെ വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനുശേഷമേ 2026 യൂത്ത് ഒളിമ്പിക്സ് വേദിക്കായുള്ള നടപടികള്‍ തുടങ്ങുകയുള്ളു. സ്വന്തം രാജ്യത്ത് ലോകകായിക മാമാങ്കം നടക്കുന്നത് ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് ഗുണം ചെയ്യുമെന്ന് ഐഒസി പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: