പട്ടാമ്പി: പാലക്കാട് മേലേ പട്ടാമ്പിയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന്പേർ മരണപ്പെട്ടു. പ്രമുഖ ഫുട്ബോൾ കളിക്കാരൻ വല്ലപ്പുഴ പോങ്ങാട്ടിരി അജ്മൽ (25), അമ്മ സുഹ്റ ( 52 ) സുഹൃത്ത് മലപ്പുറം പുലാമന്തോളിനടുത്ത് പാലൂർ മൂളത്തിൻ വീട്ടിൽ സുൽത്താൻ (21) എന്നിവരാണ് മരിച്ചത്. മൂന്ന് പേരെ സാരമായ പരുക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐ സി യു വിലാണ്.
പേരാപ്രയിൽ ലോഡിറക്കി ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന കണ്ടൈനർ ലോറിക്ക് പിന്നിൽ ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. ലോറി നിർത്തിയിട്ടിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ മുക്കാൽ ഭാഗവും ലോറിയുടെ അടിയിലായി. അജ്മൽ അപകട സ്ഥലത്ത് മരിച്ചു. സുഹ്റയെ തിരിച്ചറിയാനാവാത്ത വിധം പരിക്കുകളോടെയാണ് ആശുപത്രിയിലെത്തിച്ചത്.
ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം. എറണാകുളത്ത് ലുലു മാൾ സന്ദർശിച്ച് മടങ്ങുകയയിരുന്നു. അജ്മലിന്റെ മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയിലാണ്. മറ്റുള്ളവരെ പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിലാണ് കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: