കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തിരിച്ചറിയല്‍ പരേഡിന് കോടതിയുടെ അനുമതി. റൂറല്‍ ടൈഗര്‍ ഫോഴ്സ് അംഗങ്ങളും കളമശ്ശേരി എ.ആര് ക്യാമ്പിലെ പോലീസുകാരുമായ ജിതിന് രാജ്, സന്തോഷ്കുമാര്‍, സുമേഷ് എന്നിവരെയാണ് തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുന്നത്.
ശ്രീജിത്തിന്റെ അമ്മയെയും ബന്ധുക്കളെയും ദൃക്സാക്ഷികളെയും ഉള്‍പ്പെടുത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തുക. പരേഡ് എന്ന് നടത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. കേസില്‍ റിമാന്‍ഡിലായ വാരാപ്പുഴ എസ്.ഐ ജി.എസ്. ദീപക്കിന് തിരിച്ചറിയല്‍ പരേഡില്ല.
അതേ സമയം വാരാപ്പുഴ സ്റ്റേഷനിലെ എ.എസ്.ഐ ജയാനന്ദനെയും മറ്റ് പൊലീസുകാരെയും ആലുവ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തിചോദ്യം ചെയ്യുകയാണ്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്ന സമയത്തും സ്റ്റേഷനില്‍ കൊണ്ടു വരുന്ന സമയത്തും എ.എസ്.ഐയും പോലീസുകാരും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: